മുംബൈ: കൊവിഡ് ലോക്ക്ഡൗണിനു ശേഷം ബാറുകൾ തുറന്നിട്ടും ക്ഷേത്രങ്ങൾ തുറന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തി ശിവസേന-കോൺഗ്രസ് സർക്കാരിന് എതിരെ മഹാരാഷ്ട്രയിൽ ബിജെപി നേതാക്കൾ പ്രകടനം നടത്തി . മുംബൈ, നാഗ്പുർ, ശിർദി, കൊൽഹാപുർ എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.
‘ബാറുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അങ്ങനെയങ്കിൽ ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി നൽകിയാൽ എന്താണ് പ്രശ്നം?’ എന്നാണ് ഉദ്ദവ് താക്കറെ സർക്കാരിനോട് ബിജെപി ചോദിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണിനു ശേഷം മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് ഇളവുകൾ നൽകാൻ തുടങ്ങിയ സാഹചര്യത്തിൽ തന്നെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
സാമൂഹിക അകലം പാലിക്കാൻ ആളുകൾക്ക് അറിയാമെന്ന് മഹാരാഷ്ട്ര സർക്കാരിനെ ലക്ഷ്യമാക്കി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രസ്താവന ഇറക്കിയിരുന്നു. ബിജെപി അംഗങ്ങൾ തന്നെ സാമൂഹ്യ അകല മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ തന്നെ ഒരു പരിപാടി ചൂണ്ടിക്കാട്ടി ശിവസേന തിരിച്ചടിച്ചത്.
Discussion about this post