കൊല്ലം: കൊട്ടാരക്കരയിൽ ലോറിക്കടിയിൽപ്പെട്ട് മരിച്ചയാളുടെ മൃതദേഹ അനാഥമായി റോഡിൽ കിടന്നത് 9 മണിക്കൂറോളം. വെട്ടിക്കവല പച്ചൂർ സ്വദേശി രതീഷിന്റെ ചലനമറ്റ ദേഹമാണ് അനാഥമായി വഴിയോരത്ത് കിടന്നത്. തമിഴ്നാട്ടിൽ നിന്നും വാഴ വിത്തുമായെത്തിയ ലോറി ലോഡിറക്കിയ ശേഷം മുൻപോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.
സ്കൂളിലേക്കുള്ള റോഡില്‍ വച്ച് അപമര്യാദയായി പെരുമാറി യുവാക്കള്‍: ഒറ്റയ്ക്ക് ഇടിച്ചിട്ട് താരമായി നേഹ
രതീഷിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഇത് കണ്ട് ഡ്രൈവർ ഇറങ്ങി രതീഷിന്റെ മൃതദേഹം റോഡരികിലേയ്ക്ക് നീക്കി കിടത്തിയ ശേഷം ലോറിയുമെടുത്ത് കടന്നുകളയുകയായിരുന്നു. വർക്ക് ഷോപ്പ് ജീവനക്കാരനാണ് രതീഷ്. രാവിലെ ഏഴുമണിയോടെ കടയുടമയെത്തിപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രതീഷിനെ കണ്ടത്.
തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ശേഷം നടത്തിയ അന്വേഷത്തിൽ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ ശനിയാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മറ്റ് വകുപ്പുകൾ ചുമത്തുന്നത് തുടർന്ന് ആലോചിക്കുമെന്നും പോലീസ് അറിയിച്ചു.
Discussion about this post