BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, July 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സര്‍ക്കാര്‍ തന്നെ പുനഃപരിശോധനാ സാധ്യത തേടിയിരുന്നെങ്കില്‍ ഒരുപാടാളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നു; പ്രതികരിച്ച് വിടി ബല്‍റാം

ശബരിമല യുവതീ പ്രവേശന വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ.

Surya by Surya
November 14, 2019
in Kerala News
0
സര്‍ക്കാര്‍ തന്നെ പുനഃപരിശോധനാ സാധ്യത തേടിയിരുന്നെങ്കില്‍ ഒരുപാടാളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നു; പ്രതികരിച്ച് വിടി ബല്‍റാം
17
VIEWS
Share on FacebookShare on Whatsapp

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. ശബരിമലയില്‍ നിയമപരമായ പുനഃപരിശോധനകള്‍ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ല എന്നതാണ് സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയുടെ ആകത്തുകയെന്ന് ബല്‍റാം പറഞ്ഞു.

READ ALSO

ആശ്വാസം; മലപ്പുറത്ത് പുതിയ നിപ കേസുകളില്ല, ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

പാലക്കാട് വീണ്ടും നിപ; പനി ബാധിച്ച് മരിച്ച 58-കാരന് നിപ സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് നിര്‍ദേശം

July 13, 2025
3
നിപ; മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി

നിപാ സമ്പർക്കപ്പട്ടികയിൽ 497 പേർ , മലപ്പുറത്ത് 203 പേർ

July 12, 2025
3

കഴിഞ്ഞ വര്‍ഷം ഇത്തരമൊരു പുന:പരിശോധനാ സാധ്യത സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ആരാഞ്ഞിരുന്നുവെങ്കില്‍ ഒരുപാടാളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നു. ആ നിലക്കുള്ള വലിയ കലഹങ്ങളും വൈകാരിക പ്രതികരണങ്ങളും ഒഴിവാക്കാനാകുമായിരുന്നുവെന്നും ബല്‍റാം പറഞ്ഞു.

നേരത്തെയുള്ള വിധി സ്റ്റേ ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ ക്ഷേത്രപ്രവേശനമാഗ്രഹിക്കുന്ന യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ മുന്‍കൈയ്യെടുക്കുമോ എന്ന് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ശബരിമലയില്‍ നിയമപരമായ പുനഃപരിശോധനകള്‍ക്കുള്ള വാതില്‍ അടഞ്ഞിട്ടില്ല എന്നതാണ് സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയുടെ ആകത്തുക. കഴിഞ്ഞ വര്‍ഷം ഇത്തരമൊരു പുന:പരിശോധനാ സാധ്യത സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ആരാഞ്ഞിരുന്നുവെങ്കില്‍ ഒരുപാടാളുകളെ വേദനിപ്പിക്കാതെ നോക്കാമായിരുന്നു. ആ നിലക്കുള്ള വലിയ കലഹങ്ങളും വൈകാരിക പ്രതികരണങ്ങളും ഒഴിവാക്കാനാകുമായിരുന്നു. ഏകപക്ഷീയവും തിരക്ക് പിടിച്ചതുമായ നടപടികള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. നേരത്തെയുള്ള വിധി സ്റ്റേ ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ ക്ഷേത്രപ്രവേശനമാഗ്രഹിക്കുന്ന യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ മുന്‍കൈയ്യെടുക്കുമോ എന്ന് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്.

ജന്‍ഡര്‍ ഈക്വാളിറ്റി അടക്കമുള്ള ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ മതേതര ഇടങ്ങളില്‍പ്പോലും പരിമിതമായി മാത്രം പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും കാര്യത്തില്‍ ഒറ്റയടിക്ക് അവ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഉള്‍ക്കൊള്ളാന്‍ മഹാഭൂരിപക്ഷത്തിനും സാധിക്കുകയില്ല എന്നത് സാമാന്യബുദ്ധിയില്‍ത്തന്നെ മനസ്സിലാക്കാവുന്നതാണ്. പുരോഗമനാശയങ്ങള്‍ പ്രോആക്റ്റീവ് ആയി കൈനീട്ടി സ്വീകരിക്കുന്ന ഒരു പതിവ് മതങ്ങള്‍ക്കോ സാമൂഹികാചാരങ്ങള്‍ക്കോ ഇല്ല. സമൂഹത്തിലെ ബാക്കിയെല്ലായിടത്തും മാറ്റങ്ങള്‍ വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ നിവൃത്തിയില്ലാത്ത ഘട്ടങ്ങളിലാണ് മതങ്ങളും വിശ്വാസങ്ങളും പതിയെപ്പതിയെ മാറ്റങ്ങള്‍ക്ക് തയ്യാറാവുകയുള്ളൂ. ഇതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല, ചരിത്രത്തിലെമ്പാടും അടിസ്ഥാനപരമായ മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ അതിന്റേതായ സമയമെടുത്തിട്ടുണ്ട്. ഇത് മനസ്സിലാക്കാനും സമന്വയാത്മക സമീപനങ്ങള്‍ രൂപപ്പെടുത്താനും ഒരു ജനാധിപത്യ സമൂഹത്തിലെ ഭരണാധികാരികള്‍ക്കും ഉത്തരവാദിത്തമുണ്ട്.

ആര്‍ത്തവവുമായി ബന്ധപ്പെട്ട അശുദ്ധി സങ്കല്‍പ്പങ്ങള്‍ക്ക് പിന്നില്‍ യുക്തിയോ നീതിയോ അശേഷമില്ലെങ്കിലും പല സമൂഹങ്ങളിലും പല അളവുകളില്‍ കാലങ്ങളായി അവ നിലനില്‍ക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്ത്രീകളുടെ സാമൂഹിക, സാംസ്‌ക്കാരിക, സാമ്പത്തിക, അധികാര പങ്കാളിത്തത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിലുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനാണ് ഒരു ആധുനിക സമൂഹം മുന്‍ഗണന നല്‍കേണ്ടത്. ഇവിടെയും, മതേതര ഇടങ്ങളിലായിരിക്കണം ആദ്യം മാറ്റങ്ങള്‍ വരേണ്ടത്, മതങ്ങള്‍ പിന്നാലെ വന്നുകൊള്ളും. കേരളീയ സമൂഹത്തിലെ മതേതര ഇടങ്ങളില്‍ ലിംഗസമത്വത്തിലും സ്ത്രീ ശാക്തീകരണത്തിലുമൂന്നിയ നടപടികള്‍ എത്രത്തോളം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ഘട്ടത്തില്‍ സത്യസന്ധമായ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളും ഔദ്യോഗിക സംവിധാനങ്ങളുമൊക്കെ ഇതില്‍ മുന്‍കൈ എടുക്കണം. ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവക്കുന്നു:

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളും 25 ശതമാനമെങ്കിലും സ്ത്രീ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കുക. വനിതാ സംവരണ നിയമം നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും വ്യാപിപ്പിക്കുക. ഗവണ്‍മെന്റ് ഡയറി പരിശോധിച്ചപ്പോള്‍ കണ്ടത് ഇന്നത്തെ മന്ത്രിമാരുടെ പ്രധാന പേഴ്‌സണല്‍ സ്റ്റാഫില്‍ സ്ത്രീ പ്രാതിനിധ്യം ഏതാണ്ട് ശൂന്യമാണ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പോലും പ്രധാന തസ്തികകളില്‍ സ്ത്രീകളില്ല. ഇതിന് പരിഹാരമുണ്ടാകണം. പോലീസ് അടക്കം അധികാരം കൈകാര്യം ചെയ്യുന്ന, ജനങ്ങളോട് നേരിട്ട് ബന്ധപ്പെടുന്ന പ്രധാന സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇരുപത് ശതമാനമെങ്കിലും വനിതകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. നിലവിലിത് പത്ത് ശതമാനത്തില്‍ താഴെയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രാതിനിധ്യവും പോലീസിലുണ്ടാവണം.

എല്ലാ മാസവും സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്ന പതിവ് പല രാജ്യങ്ങളിലുമുണ്ട്. നമ്മുടെ നാട്ടിലും ഇതേക്കുറിച്ച് ആലോചിക്കാവുന്നതാണ്. കോര്‍പ്പറേറ്റ് രംഗത്തും സംരംഭകര്‍ക്കിടയിലും കൂടുതല്‍ വനിതകള്‍ കടന്നുവരുന്നതിനനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. പി എസ് സി പരീക്ഷകളില്‍ സ്ത്രീകള്‍ക്ക് വെയ്‌റ്റേജ് മാര്‍ക്കും പ്രായപരിധി ഇളവും നല്‍കണം. സമൂഹത്തിലെ ജന്‍ഡര്‍ റോളുകളെ ദൃഢീകരിക്കുന്ന തരത്തില്‍ ശുചീകരണത്തൊഴിലാളികള്‍, പാചകത്തൊഴിലാളികള്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ സ്ത്രീകള്‍ക്കുള്ള അമിത പ്രാതിനിധ്യം റിവേഴ്‌സ് ചെയ്യുന്നതും പരിശോധിക്കാവുന്നതാണ്. സിംഗിള്‍ പേരന്റായി ജീവിക്കുന്ന അമ്മമാര്‍ക്ക് പ്രത്യേക സാമ്പത്തിക, സാമൂഹിക സുരക്ഷാ സഹായങ്ങള്‍ ഉറപ്പു വരുത്തണം.

ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയമസഹായങ്ങള്‍ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും മറ്റും വിപുലമായ പ്രചരണങ്ങളിലൂടെ ഒരു പുതിയ ജന്‍ഡര്‍ അവബോധം ഉയര്‍ത്തിക്കൊണ്ടുവരിക. ഇനിയുമൊരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. സര്‍ക്കാര്‍ മുന്‍കൈയില്‍ ഏറ്റെടുക്കാവുന്ന, പ്രായോഗികമായി നടപ്പാവുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്, വ്യക്തികളും കുടുംബങ്ങളും ചെയ്യേണ്ട കാര്യങ്ങള്‍ വേറെ. ഇത്തരം നടപടികളിലൂടെ സ്ത്രീകള്‍ക്കനുകൂലമായ ഒരു ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി സമൂഹത്തില്‍ മൊത്തത്തില്‍ രൂപപ്പെടുത്തിയതിന് ശേഷം മാത്രം മതവിശ്വാസങ്ങളുടേയും കാലങ്ങളായുള്ള ആചാരങ്ങളുടേയും മേഖലകളിലേക്ക് കടക്കുന്നതാണ് അഭികാമ്യം.

Tags: vt belram mla

Related Posts

No Content Available
Load More
Next Post
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമുള്ള മോഡി ഈ പാഠഭാഗം വിട്ടുപോയതാണോ? പ്രധാനമന്ത്രിയുടെ വ്യാജ അവകാശവാദത്തെ ട്രോളി കോണ്‍ഗ്രസ്!

സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞാൽ പോര; രാഹുൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ലാലേട്ടാ ഒരു ഉമ്മ തരട്ടെ’; വഴിയില്‍ വെച്ച് കണ്ട ലാലിനൊപ്പം സെല്‍ഫി എടുക്കുന്ന ആരാധിക, വീഡിയോ വൈറല്‍

ലാലേട്ടാ ഒരു ഉമ്മ തരട്ടെ'; വഴിയില്‍ വെച്ച് കണ്ട ലാലിനൊപ്പം സെല്‍ഫി എടുക്കുന്ന ആരാധിക, വീഡിയോ വൈറല്‍

കാലാവധി നീട്ടണം; കസേരയില്‍ നിന്ന് ഇറങ്ങില്ല! മന്ത്രി എംഎം മണിയെ വെല്ലുവിളിച്ച് ഡയറക്ടര്‍ സ്ഥാനമൊഴിയാതെ ഉദ്യോഗസ്ഥന്‍

വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പോകാറില്ല; വിധി സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി എംഎം മണി

Discussion about this post

RECOMMENDED NEWS

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

23 hours ago
12
കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; കുട്ടികൾ അടക്കം നാല് പേർക്ക് പരിക്കേറ്റു, രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരം

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: യുവതിയുടെയും രണ്ട് മക്കളുടെയും നില ഗുരുതരം

24 hours ago
7
വിഷവാതകം ശ്വസിച്ചു, രണ്ട് മരണം

വിഷവാതകം ശ്വസിച്ചു, രണ്ട് മരണം

13 hours ago
7
വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങി; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version