ഹൈദരാബാദ്: വോട്ടർമാരെ സ്വാധീനിക്കാനായി വിതരണം ചെയ്യാൻ വെച്ച പണം കണ്ടെടുത്ത പോലീസിനെ ആക്രമിച്ച് പണവുമായി കടന്ന് ബിജെപി പ്രവർത്തകർ. തെലങ്കാനയിൽ ദുബ്ബക്കയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദുബ്ബക്കയിൽ ബിജെപി സ്ഥാനാർത്ഥി എം രഘുനന്ദൻ റാവുവിന്റെ ബന്ധുവിന്റെ വീട്ടിൽനിന്നുമാണ് പോലീസ് റെയ്ഡിൽ 18.67 ലക്ഷം രൂപ പിടിച്ചെടുത്തത്. ഈ പണം വോട്ടർമാരെ സ്വാധീനിക്കാനായി സ്ഥാനാർത്ഥി വിതരണം ചെയ്യാൻ എത്തിച്ചെതെന്നാണ് പോലീസ് കരുതുന്നത്.
എന്നാൽ, പിടിച്ചെടുത്ത പണവുമായി പുറത്തിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും 12.80 ലക്ഷത്തോളം രൂപ ബിജെപി പ്രവർത്തകർ തട്ടിപ്പറിച്ചോടി. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥി രഘുനന്ദൻ റാവുവിനെതിരെ അന്വേഷണം തുടരുമെന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം, തോൽവി ഭയന്നുള്ള സർക്കാർ വേട്ടയാടലാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച ബിജെപി പ്രവർത്തകർ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ കോലം കത്തിക്കുകയും ചെയ്തു.
#WATCH: Ruckus was created during the search that was conducted at a location related to BJP's Dubbak assembly seat by-poll candidate Raghunandan Rao.
Siddipet police say,"Rs 18.67 lakhs was seized of which BJP workers snatched over Rs 12 lakhs & ran away." #Telangana (26.10.20) pic.twitter.com/scfRY8OoK1
— ANI (@ANI) October 26, 2020
Discussion about this post