പട്ടാമ്പി: ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസാധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം കുരുവമ്പലം സ്വദേശിയായ മദ്രസാധ്യാപകൻ അബ്ദുൽ ഹക്കീമി നെയാണ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിയുടെ കുടുംബത്തിന് കൈമാറാനും കോടതി നിർദേശിച്ചു.
2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിൽ വെച്ച് അധ്യാപകനായ പ്രതി ആറ് വയസുകാരിയെ ഇരയാക്കുകയായിരുന്നു. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്കുമാർ ആണ് ശിക്ഷവിധിച്ചത്.
കൊപ്പം എസ്ഐ എം.ബി.രാജേഷാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
Discussion about this post