പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ നടന്ന മാവോയിസ്റ്റ് വേട്ട ഭരണകൂട ഭീകരതയെന്ന് രൂക്ഷ വിമർശനവുമായി സിപിഐ. മഞ്ചക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സിപിഐ കുറ്റപ്പെടുത്തി.
തണ്ടർബോൾട്ട് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്നും മാവോയിസ്റ്റുകളെ കൊലപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഏറ്റുമുട്ടൽ നടന്ന മഞ്ചക്കണ്ടി സന്ദർശിച്ച സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവും സംസ്ഥാന നിർവാഹക സമിതി അംഗം പി പ്രസാദും തുറന്നടിച്ചു.
സംഭവത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മാവോയിസ്റ്റ് വേട്ടയിൽ മജിസ്റ്റീരിയിൽ അന്വേഷണം വേണമെന്നും, മാവോയിസ്റ്റുകളെ നിയമത്തിന് മുന്നിൽ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും കാനം പ്രതികരിച്ചിരുന്നു.
Discussion about this post