ഹൈദരാബാദ്: രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ഹൈദരാബാദിലെ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതാണ് ഇന്ന് ചര്‍ച്ചാ വിഷയം. വെറ്ററിനറി ഡോക്ടറെ മൃഗീയമായി കൊലപ്പെടുത്തിയതിനു പിന്നാലെ നാല് പ്രതികളെയും വീട്ടുകാരും നാട്ടുകാരും തള്ളി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് കേസില്‍ പോലീസിന്റെ നിര്‍ണ്ണായക നീക്കം. നാല് പേരെയും പോലീസ് വെടിവെച്ച് വീഴ്ത്തുകയാണ് ചെയ്തത്. ക്രൂരത പുനരാവിഷ്കരിക്കുന്നതിനിടെയാണ് പ്രതികളായ നാലു പേരെയും പോലീസ് വകവരുത്തിയത്. ഡോക്ടര്‍ മൃഗീയമായി കൊല്ലപ്പെട്ട അതേ സ്ഥലത്ത് വെച്ച് തന്നെയാണ് നാലു പേരും വെടിയേറ്റ് പിടഞ്ഞ് വീണത്. ലോറി ഡ്രൈവര്‍ മുഹമ്മദ് അരീഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നീ നാല് പ്രതികളുമാണ് തോക്കിന്റെ മുനയില്‍ തീര്‍ന്നത്.
കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിവെച്ച് വീഴ്ത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് 26കാരിയായ മൃഗഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 27-ാം തീയതി രാത്രിയാണ് യുവഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ലോറി തൊഴിലാളികളായ പ്രതികള്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിരുന്ന് മദ്യപിച്ചു കൊണ്ടിരിക്കെയാണ് തങ്ങളുടെ ലോറിക്ക് സമീപത്തായി ഡോക്ടര്‍ സ്കൂട്ടര്‍ നിര്‍ത്തിയിടുന്നതായി പ്രതികള്‍ ശ്രദ്ധിച്ചത്. യുവതി ക്ലിനിക്കിലേക്ക് പോകുന്നത് കണ്ട പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ പദ്ധതിയിട്ടു. പ്രതി നവീനാണ് യുവതിയുടെ സ്കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയത്. രാത്രി ഒമ്പത് 9 മണിക്ക് അരീഫും മറ്റ് പ്രതികളും ചേര്‍ന്ന് അവരുടെ ലോറി യുവതിയുടെ സ്കൂട്ടറിരിക്കുന്ന തൊണ്ടപ്പിള്ളി ജംങ്ഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ മാറ്റിയിട്ടു. 9.18: ക്ലിനിക്കില്‍ നിന്ന് സ്കൂട്ടറിന് സമീപത്തേക്ക് എത്തിയ യുവതി ടയറില്‍ ഒന്ന് പഞ്ചറായിരിക്കുന്നതായി ശ്രദ്ധിച്ചു.
9.30യോടെ സ്കൂട്ടര്‍ നന്നാക്കി തരാമെന്ന് പറഞ്ഞ് ശിവ യുവതിയെ സമീപിക്കുകയും തുടര്‍ന്ന് ശിവ കുറച്ച് സമയത്തിന് ശേഷം തിരിച്ചുവന്ന് പഞ്ചര്‍ ഒട്ടിക്കുന്ന കടകളെല്ലാം അടച്ചതായി യുവതിയോട് നുണ പറഞ്ഞു. ഇതിനിടെ പ്രതികള്‍ ചേര്‍ന്ന് ട്രക്കിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ തള്ളിയിട്ടു. പ്രതി നവീന്‍ യുവതിയുടെ ഫോണ്‍ ഓഫ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലംപ്രയോഗിച്ച് മദ്യം കിടിപ്പിച്ചു. ഇതിനു ശേഷം പ്രതികള്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ യുവതി നിലവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതിയെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു.
വായും മൂക്കും പൊത്തി അരീഫാണ് യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഈ സമയം നവീന്‍ യുവതിയുടെ ഫോണും വാച്ചും പവര്‍ബാങ്കും കൈക്കലാക്കി. മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രതികള്‍ യുവതിയുടെ മൃതദേഹം ട്രക്കില്‍ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. യുവതിയുടെ സ്കൂട്ടറില്‍ പോയാണ് ശിവയും നവീനും അടുത്തുള്ള പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയത്. ഇതിന് ശേഷം ചന്തന്‍പള്ളിയിലെ കലുങ്കിന് താഴെവെച്ച് പ്രതികള്‍ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ശേഷം ഇവര്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
Discussion about this post