ഛാത്രയുടെ വീഡിയോ
തൃശൂർ: സഹായിക്കാൻ ആരുമില്ലാത്ത മധ്യ വയസ്സ് പിന്നിടുന്ന നൃത്താധ്യാപക . സ്വന്തം കാര്യം നോക്കി പോയ മക്കൾ,കിടക്കയിൽ നിന്നെഴുന്നേൽക്കാൻ കഴിയാത്ത ഭർത്താവ് ,സർക്കാരിന്റെ സഹായ ധനം കിട്ടണമെങ്കിൽ നൃത്താധ്യാപക ആണെന്ന് പഞ്ചായത്ത് സാക്ഷ്യപ്പെടുത്തണം .വർഷങ്ങളോളം കലക്കും നൃത്തത്തിനും സമർപ്പിച്ച ജീവിതത്തിനു പഞ്ചായത്തിൽ പോയി നൃത്താധ്യാപനം നടത്തിയിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റ് വാങ്ങാൻ ക്യൂ നിൽക്കാൻ മനസ്സ് വരുന്നില്ല .ദുരിത പൂർണ്ണമായ അവസ്ഥയിൽ ചേർത്ത് പിടിച്ച് ഭൂമിയിലെ മാലാഖയായ ശിഷ്യ!
ലോക്ക് ഡൗണ്‍ കാലത്ത് നൃത്ത അധ്യാപകരുടെ അവസ്ഥ എന്താണെന്ന് തുറന്ന് കാണിക്കുന്ന ഹ്രസ്വ ചിത്രമായ ‘ഛാത്ര’ സോഷ്യല്‍മീഡിയയില്‍ ആസ്വാദകരുടെ കണ്ണ് നിറക്കുകയാണ് . 30 ലേറെ വര്‍ഷങ്ങളായി നൃത്ത രംഗത്തുള്ള ജോബ് മാസ്റ്ററാണ് കാലിക പ്രസക്തമായ ആശയം പങ്കുവെച്ചിരിക്കുന്നത്. ചേതന മ്യൂസിക് അക്കാദമി ഡയറക്ടറും പ്രശ്സത പീയാനോ വിദ്ഗദനുമായ ഫാ. തോമസ് ചക്കാലമറ്റത്താണ് ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ ഹ്രസ്വ ചിത്രം കലാ ലോകത്തിന് സമ്മാനിച്ചത്.
ഒറ്റ വാചകത്തിൽ കൊവിഡ് കാലത്ത് തീര്‍ത്തും ഒറ്റപ്പെട്ട് പോകുന്ന ഒരു നൃത്ത അധ്യാപികയുടെ ജീവിതമാണ് ഛാത്ര എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. കലാ രംഗത്തുള്ള പലരുടെയും ജീവിതം ആണ് ഈ ചിത്രത്തിലൂടെ വരച്ചു കാണിക്കപ്പെടുന്നത് .കല ഉപാസനയാക്കിയവരുടെ ഹൃദയ വേദനയുടെ നേര്‍കാഴ്ച കൂടിയാണ് ഈ ഹ്രസ്വ ചിത്രം എന്ന് നിസ്സംശയം പറയാം
നൃത്തത്തില്‍ വേറിട്ട പല പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ജോബ് മാസ്റ്ററുടെ ആദ്യ ഹ്രസ്വ ചിത്ര സംവിധാന സംരംഭം കൂടിയാണ് ഛാത്ര. 10 മിനിറ്റോളം നീളുന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീച്ചറമ്മയായി എത്തിയത് ജോബ് മാസ്റ്ററുടെ തന്നെ വിദ്യാര്‍ത്ഥിനിയും 1995-96 സംസ്ഥാന കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്ന ലക്ഷ്മി മേനോന് ആണ്. ക്യാമറ ,കണ്ണന് മൊണാലിസ ,പശ്ചാത്തല സംഗീതം അനൂപ് ശങ്കർ ,എഡിറ്റിങ് & സൗണ്ട് ഡിസൈനിങ് ഗണേഷ് മാരാർ ,പ്രോജക്റ്റ് ഡിസൈൻ ആബേൽ ജോബ് തുടങ്ങിയവരാണ് ഛാത്ര യുടെ അണിയറയിൽ പ്രവർത്തിച്ചത്.
Discussion about this post