ബംഗളുരു: ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനത്തോടെ ഭരണം അരക്കിട്ട് ഉറപ്പിച്ച ബിജെപി കർണാടകത്തിൽ മന്ത്രിസഭാ വികസന ചർച്ചകളിലേക്ക് കടക്കുന്നു. ഇക്കാര്യത്തിനായി കേന്ദ്രനേതൃത്വത്തിന്റെ അനുമതി തേടാൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഡൽഹിയിലേക്ക് പോകും. ജയിച്ച 11 വിമതർക്കും മന്ത്രിസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ വാക്ക് നൽകിയിരുന്നതാണ്.
വിമത നീക്കം നയിച്ച രമേശ് ജർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദം നൽകിയേക്കുമെന്നാണ് സാധ്യത. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നിയമസഭ കൗൺസിലിൽ എത്തിച്ച് എംടിബി നാഗരാജിനെ മന്ത്രിയാക്കാനാണ് സാധ്യത.
അതേ സമയം തെരഞ്ഞെടുപ്പ് ഫലം കനത്ത പ്രഹരമായതോടെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന കോൺഗ്രസിലെ കൂടുതൽ നേതാക്കൾ പാർട്ടി പദവി രാജിവെച്ചേക്കും. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു എന്നിവർ ഇന്നലെ രാജി നൽകിയിരുന്നു.
Discussion about this post