സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നം പൂവണിഞ്ഞു കൊണ്ടിരിക്കുന്നു ! ‘വിവിധ പദ്ധതികളില്‍ നിന്ന് വായ്പയെടുത്ത് നിര്‍മ്മാണം മുടങ്ങിക്കിടന്ന 48,197 വീടുകള്‍ ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കി’; മുഖ്യമന്ത്രി

2019 മെയ് മാസത്തോടെ ബാക്കിയുളള വീടുകളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്'

READ ALSO

തിരുവനന്തപുരം : ഭവനരഹിതര്‍ക്കായുളള ലൈഫ് മിഷന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ പദ്ധതികളില്‍ നിന്ന് വായ്പയെടുത്ത ശേഷം നിര്‍മാണം മുടങ്ങിക്കിടന്ന 48,197 വീടുകള്‍ ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ കാര്യവും മുഖ്യമന്ത്രി അറിയിച്ചു.

രണ്ടാം ഘട്ടത്തില്‍ ഭൂമിയുളള ഭവനരഹിതരില്‍ 1,84,255 പേരാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടതെന്നും ഗുണഭോക്താക്കളില്‍ 78,565 പേര്‍ രേഖകള്‍ സമര്‍പ്പിച്ച് ധനസഹായത്തിന് അര്‍ഹത നേടിയുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

‘തീരദേശസംരക്ഷണനിയമം, തണ്ണീര്‍ത്തടനിയമം എന്നിവ അനുസരിച്ച് വീടിന് അനുമതി ലഭിക്കാത്തവരുടെ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്തും. 2019 മെയ് മാസത്തോടെ ബാക്കിയുളള വീടുകളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്’ മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ലൈഫ് മിഷന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ ഭൂമിയുളള ഭവനരഹിതരില്‍ 1,84,255 പേരാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. ഗുണഭോക്താക്കളില്‍ 78,565 പേര്‍ രേഖകള്‍ സമര്‍പ്പിച്ച് ധനസഹായത്തിന് അര്‍ഹത നേടിയുണ്ട്. ഇതില്‍ 59,600 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. ഇവര്‍ക്ക് നാലുലക്ഷം രൂപയാണ് നല്‍കുന്നത്.

തീരദേശസംരക്ഷണനിയമം, തണ്ണീര്‍ത്തടനിയമം എന്നിവ അനുസരിച്ച് വീടിന് അനുമതി ലഭിക്കാത്തവരുടെ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ജില്ലാകലക്ടര്‍മാരെ ചുമതലപ്പെടുത്തും. 2019 മെയ് മാസത്തോടെ ബാക്കിയുളള വീടുകളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഭൂരഹിത ഭവനരഹിതര്‍ക്കുളള ഭവനസമുച്ചയങ്ങള്‍ പണിയുന്നതിന് 580 ഏക്കര്‍ സ്ഥലം വിവിധ ജില്ലകളില്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ജില്ലയിലും ഓരോ ഭവനസമുച്ചയത്തിന്റെ നിര്‍മാണം 2019 ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ കഴിയും.

വിവിധ പദ്ധതികളില്‍ നിന്ന് വായ്പയെടുത്ത ശേഷം നിര്‍മാണം മുടങ്ങിക്കിടന്ന 48,197 വീടുകള്‍ ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കി. അപൂര്‍ണ ഭവനങ്ങളായി കണ്ടെത്തിയത് 54,036 വീടുകളാണ്. ബാക്കിയുളള 5,839 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണം അവസാനഘട്ടമായാണ് ഏറ്റെടുക്കുക.’