ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട 68കാരന് ദാരുണമരണം; റോഡിൽ വീണിട്ടും വയോധികനെ മർദ്ദിച്ചു; കൊലക്കുറ്റം ചുമത്തും
തൃശ്ശൂർ: സ്വകാര്യബസിലെ കണ്ടക്ടർ ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പുറത്തേക്ക് തള്ളിയിടുകയും മർദിക്കുകയുംചെയ്ത 68-കാരൻ മരിച്ചു. തൃശ്ശൂർ കരുവന്നൂർ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ രണ്ടാംതീയതിയാണ് പവിത്രനെ ബസിൽനിന്ന് കണ്ടക്ടർ രതീഷ് തള്ളിയിട്ട് പരിക്കേൽപ്പിച്ചത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ശാസ്താ' ബസിലെ കണ്ടക്ടറാണ് രതീഷ്....