പുലര്‍ച്ചെയായിട്ടും 65കാരന്‍ വീട്ടിലെത്തിയില്ല, തിരച്ചിലില്‍ കണ്ടത് അയല്‍വാസിയുടെ വീട്ടു വളപ്പില്‍ മൃതദേഹം, ദുരൂഹത

മലപ്പുറം: അയല്‍വാസിയുടെ വീട്ടു വളപ്പില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് സംഭവം. നിലമ്പൂര്‍ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്.

65 വയസായിരുന്നു. ഇന്ന് രാവിലെ ഹനീഫയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയുടെ വീടിന്റെ പിന്‍ഭാഗത്ത് ശുചിമുറിയുടെ പുറകുവശത്തായാണ് മൃതദേഹം കിടന്നിരുന്നത്.

also read: ‘ഡ്രീം11’ കളിച്ച് ഒന്നരകോടി നേടിയ എസ്‌ഐ സോംനാഥിന് സസ്‌പെന്‍ഷന്‍; പോലീസിന്റെ പ്രതിച്ഛായ നശിപ്പിച്ചതിനുള്ള ‘താക്കീത്’ എന്ന് വിശദീകരണം

സൈക്കളില്‍ തുണി കച്ചവടം നടത്തുകയും, ആക്രി സാധനങ്ങള്‍ എടുത്ത് വില്‍ക്കുന്നയാളുമാണ് മരിച്ച ഹനീഫ. വൈകിട്ട് അഞ്ചരയോടെയാണ് ആക്രി സാധനങ്ങള്‍ കയറ്റി പോയ ഇദ്ദേഹം വീട്ടിലെത്തിയത്.

പിന്നീട് ഇവിടെ നിന്ന് പുറത്തേക്ക് പോയി. പണം വാങ്ങാന്‍ പോയതാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിയായിട്ടും ഇദ്ദേഹം തിരികെ വന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയല്‍വാസിയുടെ വീടിന് പുറകില്‍ ഹനീഫ മരിച്ചു കിടക്കുന്നതായി വിവരമറിഞ്ഞതെന്ന് മകന്‍ മുഹമ്മദ് ഷഹല്‍ പറഞ്ഞു.

also read: തിരുവനന്തപുരത്ത് പെരുമഴയും, വെള്ളക്കെട്ടും; ജനവാസ കേന്ദ്രങ്ങളില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു, പിടികൂടിയത് 10 എണ്ണം

നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈമൂനയാണ് മരിച്ച ഹനീഫയുടെ ഭാര്യ.

Exit mobile version