നിലമ്പൂരിൽ ആദിവാസി പെൺകുട്ടി ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് വനത്തിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17)യെയാണ് ആണ് മരിച്ചത്.

നിലമ്പൂർ ഗവ. മാനവേദൻ സ്‌ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ALSO READ- വയനാട് റിസോർട്ടിൽ നിന്ന് മോഷ്ടിച്ച ലോക്കർ പണം എടുത്ത് കുളത്തിൽ തള്ളി; അതിബുദ്ധി രക്ഷിച്ചില്ല; പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. നിലമ്പൂർ സിഐയുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version