ആശുപത്രിയിലെ ബില്ലടക്കാന്‍ കഴിഞ്ഞില്ല, 14 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ദുബായിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

ദുബായ്: പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തെ കാത്തിരിപ്പിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ദുബായില്‍ മരിച്ച തൃശൂര്‍ ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹമാണ് രണ്ടാഴ്ചക്ക് ശേഷം വിട്ടുനല്‍കിയത്.

ആശുപത്രിയില്‍ പണം അടയ്ക്കാന്‍ വൈകിയതാണ് മൃതദ്ദേഹം വിട്ടുകിട്ടാന്‍ വൈകിയതിന്റെ കാരണം. ബില്ലായി ആശുപത്രിയില്‍ അടയ്ക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും സൗദി ജര്‍മന്‍ ആശുപത്രി അധികൃതര്‍ വേണ്ടെന്ന് വെച്ചു.

also read:”പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് ഞാൻ, ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല”; അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമ

ഇതോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. മൃതദേഹം ആശുപത്രിയില്‍ നിന്ന് മുഹൈസിനയിലെ (സോണാപൂര്‍) മെഡിക്കല്‍ ഫിറ്റ്നസ് സെന്ററിലേക്ക് മാറ്റി. വൈകിട്ട് എംബാമിങ് നടപടികള്‍ നടക്കും.

തുടര്‍ന്ന് നാളെ രാവിലെ ആറ് മണിക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് ഇകെ412ല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സുരേഷ് കുമാര്‍ ഏപ്രില്‍ 22നാണ് ദുബായിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്.

also read;കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

എന്നാല്‍ 4,59,000 രൂപ അടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകൊടുത്തില്ല. ഇത്രയും പണം നല്‍കാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള കാത്തരിപ്പിലായിരുന്നു.

Exit mobile version