‘രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നു’; തന്നോട് രഹസ്യമായി വെളിപ്പെടുത്തിയത്‌ സാമുദായിക നേതാക്കളെന്ന് ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പണം ഇറക്കുന്നുവെന്ന ആരോപണവുമായി ശശി തരൂർ. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് തേടുന്നുവെന്ന് ശശി തരൂർ ആരോപിച്ചു. മത, സാമുദായിക നേതാക്കളുൾപ്പെടെ ഇക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയെന്നാണ് ശശി തരൂർ സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.

ഇക്കാര്യം പുറത്ത് പറയാൻ ആരും തയറാകുന്നില്ലെന്നും തെളിവുകളുണ്ടെന്നും ഇക്കാര്യം പുറത്തുവിടാൻ പറ്റാത്തതിന്റെ കാരണം പണം ലഭിച്ചവർ പരസ്യമായി തുറന്നുപറയാത്തതുകൊണ്ടാണെന്ന് ശശി തരൂർ വ്യക്തമാക്കി.

കൂടാതെ, ഇത്തവം എൻഡിഎ കഴിഞ്ഞത്തവണത്തേക്കാൾ നൂറിരട്ടി പണം മണ്ഡലത്തിൽ ചെലവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാളി സ്വഭിമാനമുള്ളതുകൊണ്ട് പണം വാങ്ങി വോട്ട് ചെയ്യില്ലെന്നും ശശി തരൂർ പറഞ്ഞു.

യുഡിഎഫ് തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരിക്കുന്നതെന്നും ബിജെപി രണ്ടാമത് എത്തുമെന്നും ശശി തരൂർ പറഞ്ഞു. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രധാന സ്ഥാനാർത്ഥികളിൽ ആസ്തികളിൽ മുമ്പന്മാർ തിരുവനന്തപുരത്തെ യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളാണെന്ന വിവരം പുറത്തെത്തി.

ALSO READ- കുട്ടിക്കടത്ത് സംഘം സജീവം, ഡല്‍ഹിയില്‍ സിബിഐ റെയ്ഡില്‍ രക്ഷിച്ചത് 2 നവജാത ശിശുക്കളെ

ശശി തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരിബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണവും 22.68 ലക്ഷം വിലയുള്ള രണ്ടു കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂസ്വത്തുക്കളാണുള്ളത്. കട ബാധ്യതകളില്ല. കൈവശം 36000 രൂപ മാത്രമാണ് ഉള്ളതെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.

ആസ്തിയിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ആണ്. ആകെ 23.65 കോടിയുടെ സ്വത്താണുള്ളത്. സ്ഥാവര സ്വത്തുക്കൾ 14.4 കോടിയുടേയും, സ്വർണം, വാഹനം തുടങ്ങി ജംഗമ സ്വത്തുക്കളായി 9.25 കോടിയുടേയും ആസ്തിയുണ്ട്.

Exit mobile version