അപകടത്തിൽ പരിക്കേറ്റ കൂട്ടുകാരനെ റോഡിൽ ഉപേക്ഷിച്ച് ബൈക്കുമായി കടന്ന് യുവാവ്; പരിക്കേറ്റ 17കാരന് ദാരുണമരണം; ക്രൂരത

പത്തനംതിട്ട: ബൈക്ക് അപകടത്തിൽപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്നയാളെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് യുവാവിന്റെ ക്രൂരത. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പിന്നീട് പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദ്(23)നെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇലന്തൂർ നെല്ലിക്കാല പ്ലാങ്കൂട്ടത്തിൽ മേലേതിൽവീട്ടിലെ സുധീഷ് (17) ആണ് മരിച്ചത്. സഹദ് ഓടിച്ചിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്നാണ് സുധീഷ് യാത്ര ചെയ്തിരുന്നത്. രാത്രി എട്ടരയോട് കൂടി സഹദ് സുധീഷിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയതായിരുന്നു.

REPRESENTATIVE IMAGE

ഇരുവരും സഞ്ചരിച്ച ബൈക്ക് പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ രാത്രി 9:11 ഓടെ അപകടത്തിൽപ്പെടുകയായിരുന്നു. എസ്എൻഡിപി ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയും അപകടത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. പിൻസീറ്റ് യാത്രക്കാരനായിരുന്ന സുധീഷ് റോഡിൽ തലയടിച്ചാണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ALSO READ- ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്, ഓര്‍മയില്ലെന്ന് ഡ്രൈവര്‍
അതേസമയം, വീണിടത്ത് നിന്ന് എഴുന്നേറ്റ സഹദ് ചലനമറ്റ് കിടന്ന സുധീഷിനെ തിരിഞ്ഞുനോക്കാതെ ബൈക്കെടുത്ത് പോവുകയായിരുന്നു. ഇതും സിസിടിവി ദൃശ്യത്തിലുണ്ട്. തുടർന്ന് പരിസരത്തുണ്ടായിരുന്നവർ മുങ്ങാൻ ശ്രമിച്ച സഹദിനെ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു.

ഈ സമയം, പോലീസ് സുധീഷിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത സഹദ് ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നാണ് ാേപലീസ് നൽകുന്ന വിവരം.

Exit mobile version