കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍, 40പവന്‍ കാണാനില്ല, പരാതിയുമായി വീട്ടുകാര്‍

തൃശൂര്‍: വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലാണ് സംഭവം. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവര്‍ച്ച നടന്നത്.

മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്നലെ പോയിരുന്നു. അതിനാല്‍ വീട്ടുകാര്‍ കവര്‍ച്ച നടന്ന വിവരം ഇന്ന് രാവിലെയാണ് അറിയുന്നത്.

also read: ഗസ്സയിലെ ആശുപത്രികളിലെ ജനറേറ്ററുകള്‍ നിലച്ചാല്‍ വന്‍ ദുരന്തം: 24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല

കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.

സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാല്‍പ്പത് പവന്‍ സ്വര്‍ണ്ണം നഷ്ടമായെന്നാണ് വീട്ടുടമ പറഞ്ഞതെന്ന് ചെറുതുരുത്തി പൊലീസ് പറയുന്നു.

also read: ആള്‍ക്കാരെ കുത്തിനിറച്ച് യാത്ര, നിയന്ത്രണം വിട്ട് ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, ഏഴുപേര്‍ക്ക് ദാരുണാന്ത്യം

ഇന്നലെ രാത്രിയാകാം കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

Exit mobile version