മദ്യലഹരിയില്‍ തടിക്കഷ്ണം കൊണ്ട് അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു, രക്ഷിക്കാനെത്തിയ അമ്മയ്ക്കും മര്‍ദനം,രണ്ടാനച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. വെള്ളറട ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയും 29കാരനുമായ സുബിനാണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.

തടിക്കഷ്ണം ഉപയോഗിച്ചുള്ള മര്‍ദനം തടയാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മയ്ക്കും ഭര്‍ത്താവിന്റെ മര്‍ദനമേറ്റു. സ്‌കൂള്‍ ബസ് ഡ്രൈവറാണ് സുബിന്‍. മദ്യപിച്ച് വീട്ടിലെത്തിയ സുബിന്‍ ഭാര്യയെയും കുട്ടിയെയും ആക്രമിക്കുകയായിരുന്നു. ഇളയകുട്ടിക്കാണ് മര്‍ദനമേറ്റത്.

also read: ”അപ്പ ഒരിക്കലും ഒരു പിന്‍ഗാമിയെ പറഞ്ഞിട്ടു പോകുന്ന ആളല്ല, അതിനാല്‍ പിന്‍ഗാമി ഞാനാണെന്ന് അവകാശപ്പെടുന്നത് ശരിയല്ല”; വ്യക്തമാക്കി ചാണ്ടി ഉമ്മന്‍

ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പു കുട്ടിയോട് സുബിന്‍ ബുക്കില്‍ ഇംഗ്ലീഷ് അക്ഷരം എഴുതാന്‍ നിര്‍ദേശിച്ചിരുന്നു. എഴുതിയപ്പോള്‍ തെറ്റിയ അക്ഷരം ഉച്ചരിക്കാന്‍ പറഞ്ഞായിരുന്നു മര്‍ദനം തുടങ്ങിയത്. വലിയ തടിക്കഷണം കൊണ്ടായിരുന്നു മര്‍ദനം.

also read: ജലനിരപ്പ് കുത്തനെ ഉയര്‍ന്നു, പൊരിങ്ങല്‍കുത്ത് ഡാം ഉടന്‍ തുറക്കും, ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

സംഭവസമയത്ത് കുട്ടിയുടെ അമ്മ കുളിക്കാന്‍ പോയിരിക്കുകയായിരുന്നു. കുളി കഴിഞ്ഞു വന്നപ്പോള്‍ മര്‍ദനമേറ്റു തളര്‍ന്നു കതകില്‍ ചാരി കരയുന്ന കുട്ടിയെയാണു കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോള്‍ യുവതിയെയും മര്‍ദിച്ചു. അതിനിടെ കുട്ടിയെയും എടുത്ത് പുറത്തേക്കോടാന്‍ ശ്രമിച്ച യുവതിയുടെ കൈ സുബിന്‍ പിടിച്ചു തിരിച്ചു. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version