വാഹനത്തെ ചൊല്ലി തര്‍ക്കം; ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് ഹോട്ടലിലെ ജീവനക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന് ക്രൂരമര്‍ദനം. അഭിമന്യു എന്ന യുവാവിനാണ് പരിക്കേറ്റത്. പ്രമുഖ ഹോട്ടലിലെ ജീവനക്കാരാണ് അഭിമന്യുവിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. അഭിമന്യു ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എടുക്കുന്നതിനായാണ് ഇരുചക്രവാഹനത്തില്‍ ഹോട്ടലില്‍ എത്തിയത്.

Also Read:വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ ലോഗോയില്‍ നിറംമാറ്റവും, ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ ഇനി കാവിനിറത്തില്‍

ഈ സമയത്ത് ഹോട്ടലിലെ ജീവനക്കാര്‍ ഒരു കാര്‍ റിവേഴ്സ് എടുക്കാന്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ അഭിമന്യുവിന്റെ വാഹനവുമായി കൂട്ടിമുട്ടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാക്കുതര്‍ക്കമുണ്ടായത്.

പിന്നാലെ നാലോളം വരുന്ന ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഭക്ഷണ വിതരണ ജീവനക്കാനാണ് പ്രശ്നമുണ്ടാക്കിയത് എന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം.

Exit mobile version