കൊലപാതകത്തിലേക്ക് നയിച്ചത് സംശയം, മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് പാതിരാത്രിയില്‍, അനേഷിച്ചെത്തുന്നവരോട് വിദേശത്ത് പോയെന്ന് മറുപടിയും, ഭാര്യയെ ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി : ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഞാറയ്ക്കല്‍ എടവനക്കാടാണ് സംഭവം. നായരമ്പലം സ്വദേശി രമ്യയെയാണ് ഭര്‍ത്താവ് സജീവന്‍ കൊലപ്പെടുത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സജീവന്‍ പോലീസിനോട് പറഞ്ഞു.

2021 ആഗസ്റ്റ് 16നായിരുന്നു കൊലപാതകം നടത്തിയത്. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ രാത്രിയില്‍ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. രമ്യയുടെ കഴുത്തില്‍ കയര്‍ മുറുക്കിയായിരുന്നു കൊല നടത്തിയതെന്ന് സജീവന്‍ മൊഴി നല്‍കി.

also read: അധ്യാപനത്തിന്റെ മറവിൽ സമദ് ഇരയാക്കിയത് 9ഓളം വിദ്യാർത്ഥിനികളെ; ഒളിവിൽ പോയിട്ടും യൂത്ത് ലീഗ് നേതാവിന് രക്ഷയില്ല, അറസ്റ്റ്

നാട്ടുകാരും അയല്‍ക്കാരം രമ്യയെപ്പറ്റി ചോദിക്കുമ്പോള്‍ ജോലിയിലാണെന്നും പുറത്താണെന്നുമാണ് സജീവന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നരവര്‍ഷമായി മകളെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പത്രപ്പരസ്യവും നല്‍കി.

also read: നിശ്ചയ ശേഷം വിവാഹ മുടങ്ങി: വരന് 1.94 കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്

നരബലി കേസിനെ തുടര്‍ന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ചെയ്തു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.

Exit mobile version