നോക്കി ചിരിച്ച പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്

തൃശൂര്‍: തൃശ്ശൂരില്‍ യുവ എന്‍ജിനീയര്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. പുറ്റേക്കര സ്വദേശി അരുണ്‍ലാലിന്റെ കൊലപാതകത്തില്‍ പടിഞ്ഞാറെകോട്ട സ്വദേശിയും ബേക്കറി ജീവനക്കാരനുമായ ടിനുവാണ് അറസ്റ്റിലായത്.

വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായ അരുണ്‍ലാലും ടിനുവും ദിവസവും ഒന്നിച്ചിരുന്നാണു മദ്യപിക്കുന്നത്. ഇരുവരും സംസാരിച്ചിരിക്കുന്ന വഴിയില്‍ സ്ഥിരമായി നടന്നു പോകാറുള്ള പെണ്‍കുട്ടി ടിനുവിനെ നോക്കി ഒരുതവണ ചിരിച്ചു.

also read: ബുക്കും പേനയും മിഠായികളുമല്ല; തൃശ്ശൂരിലെ സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഇ-സിഗരറ്റ്, വൻ ശേഖരം പിടികൂടി

അടുത്ത ദിവസം ഈ പെണ്‍കുട്ടി വരുന്ന സമയത്ത് ടിനുവിനെ അരുണ്‍ലാല്‍ കളിയാക്കി. പിന്നീടങ്ങോട്ട് ടിനുവിനെ ഈ പെണ്കുട്ടി ഗൗനിക്കാറില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. അരുണിനോട് ദേഷ്യം തോന്നിയ ടിനു പിന്നീട് അരുണിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബാറിലിരുന്ന് ഒന്നിച്ച് മദ്യപിച്ചതിന് ശേഷം അരുണിനെ വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് പറഞ്ഞ് ടിനു കൂടെ കൂട്ടി. ഇടവഴിയില്‍ എത്തിയപ്പോള്‍ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബീയര്‍ കുപ്പിക്കൊണ്ട് മുഖത്തിടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. മരിച്ചുവെന്ന് കരുതി ശേഷം ടിനു സ്ഥലം വിടുകയായിരുന്നു.

Exit mobile version