ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മലയാളി നഴ്‌സിനെ, മൃതദേഹം തിരിച്ചറിഞ്ഞു

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മൃതദേഹം 24കാരിയായ പാലക്കാട് സ്വദേശിനിയുടേതാണെന്ന് പോലീസ് പറഞ്ഞു.

കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന രേഷ്മ(24)യാണ് മരിച്ചത്. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ മേഖലയില്‍ കഴിഞ്ഞ 25-ാം തിയതിയാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read:‘തൃശൂരിന് വേണ്ടിയല്ല, കേരളത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടയാളാകും; അഞ്ച് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു’: സുരേഷ് ഗോപി

പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. രേഷ്മ കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കി ജോലി ചെയ്തുവരികയായിരുന്നു.

ഭര്‍ത്താവുമായി പിണങ്ങി മാതാപിതാക്കള്‍ക്കൊപ്പം ആയിരുന്നു രേഷ്മ കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം രേഷ്മയുടെ അമ്മ മരിച്ചു. ഇതിന് പിന്നാലെ മാനസിക വിഷമത്തില്‍ ആയിരുന്നു രേഷ്മ.

also read:റിയാദില്‍ താമസസ്ഥലത്ത് മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

തുടര്‍ന്ന് വീടുവിട്ടിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Exit mobile version