കാട്ടാനയുടെ ചവിട്ടേറ്റ് അമ്മ മരിച്ചു, പിന്നാലെ രണ്ടാം വിവാഹം കഴിച്ച് മാറി താമസിച്ച് പിതാവ്, ആരോരും തുണയില്ലാതെ മൂന്നുമക്കള്‍, സഹോരങ്ങള്‍ക്കായി പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങി മനോജ്

മൂന്നാര്‍: കാട്ടാനയുടെ ചവിട്ടേറ്റ് അമ്മ മരിച്ചതോടെ അനാഥരായി മൂന്നുമക്കള്‍. ജീവിക്കാനും സഹോദരങ്ങളെ പോറ്റാനും മറ്റ് വഴികളില്ലാതായതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയിരിക്കുകയാണ് വിജിയുടെ മകന്‍ മനോജ്.

2021 സെപ്റ്റംബര്‍ 24ന് പുലര്‍ച്ചെയാണ് കണ്ണന്‍ ദേവന്‍ കമ്പനി വാഗുവരൈ എസ്റ്റേറ്റില്‍ വിജിയെ കാട്ടാന ചവിട്ടിക്കൊന്നത്. പൂപ്പാറ ഭാഗത്ത് വച്ചാണ് ഭര്‍ത്താവ് മഹേന്ദ്ര കുമാറിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന വിജിയെ കാട്ടാന ആക്രമിച്ചത്. റോഡിനു നടുവില്‍ നിന്ന ഒറ്റയാന്റെ മുന്നില്‍ പെട്ട ഇവരുടെ ബൈക്ക് മറിഞ്ഞു.

Also Read: അമ്മയോട് വിഷ്ണു ഉച്ചത്തിൽ സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല; കൊലപാതകത്തിൽ ഞെട്ടി കൊള്ളിക്കുന്ന് നിവാസികൾ

തെറിച്ച് റോഡില്‍ വീണ വിജിയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. എന്നാല്‍ മഹേന്ദ്രകുമാറിനെ കാട്ടാന ആക്രമിച്ചില്ല. ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിജി മരിച്ച് മാസങ്ങള്‍ക്കകം മഹേന്ദ്രകുമാര്‍ മറ്റൊരു വിവാഹം കഴിച്ചു. മക്കളില്‍ നിന്ന് മാറി മറ്റൊരിടത്താണ് അച്ഛന്‍ കഴിയുന്നത്.

ഇതോടെ മക്കളായ മനോജും പ്രീതിയും (16) പ്രിയദര്‍ശിനിയും (13).അനാഥരായി. തുണയായി ആരുമില്ലാതായി. രണ്ട് സഹോദരിമാരെ പോറ്റാനായി മനോജ് പഠനം ഉപേക്ഷിച്ചു. അമ്മയുടെ മരണത്തില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. ഇതോടെയാണ് പഠനമുപേക്ഷിച്ച് മനോജ് സഹോദരിമാര്‍ക്കായി കൂലിപ്പണിക്ക് ഇറങ്ങിയത്.

Also Read: ‘സജീഷ് വിളിച്ചു, വിവാഹ വിശേഷം പങ്കുവെച്ചു, ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുന്നതിൽ സന്തോഷം’ ആശംസയുമായി ആരോഗ്യമന്ത്രിയും

പ്ലസ് വണ്ണില്‍ പഠിക്കുകയായിരുന്നു മനോജ്. സഹോദരിമാരെ തമിഴ്‌നാട്ടിലെ ഒരു ഹോസ്റ്റലില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നത്. 16 കാരി പ്രീതി ഇപ്പോള്‍ പ്ലസ് വണ്ണിലാണ്, പ്രി.ദര്‍ശിനി എട്ടിലും.

Exit mobile version