കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞു, ബഹ്റൈനില്‍ ഫ്‌ലാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വാടക നിരക്ക് കുത്തനെ താഴേക്ക്

മനാമ: ബഹ്റൈനില്‍ ഫ്‌ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വാടക നിരക്ക് കുറഞ്ഞു. ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് വാടക നിരക്കുകളും കുറഞ്ഞതെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും പറഞ്ഞു.

നിലവില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പല പ്രവാസികളും ജീവിത ചെലവ് കൂടിയതോടെ ഫ്ലാറ്റുകള്‍ ഒഴിഞ്ഞ് ബാച്ചിലര്‍ അക്കൊമഡേഷനുകളിലേക്ക് മാറിയതും വാടക കുറയാന്‍ കാരണമായതായി റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും വ്യക്തമാക്കി.

also read: തികച്ചും രാഷ്ട്രീയ ലക്ഷ്യം, ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനുള്ള നീക്കം ബാലിശമെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി, രൂക്ഷവിമര്‍ശനം

നേരത്തെ ടൗണ്‍ ഏരിയകളില്‍ 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെ ഈടാക്കിയിരുന്ന പല അപ്പാര്‍ട്ട്മെന്റുകളും വില്ലകളും ഇപ്പോള്‍ 350 ദിനാര്‍ മുതല്‍ 700 ദിനാറിന് വരെ ലഭിക്കും. 400 ദിനാര്‍ മുതല്‍ 600 ദിനാര്‍ വരെ ഈടാക്കിയിരുന്ന ഫുള്‍ ഫര്‍ണിഷ്ഡ് ഡബിള്‍ റൂം ഫ്ലാറ്റുകള്‍ ഇപ്പോള്‍ 250 ദിനാര്‍ മുതല്‍ 400 ദിനാര്‍ വരെ നിരക്കിലും ലഭിക്കുന്നുണ്ട്.

ഇതുകൂടാതെ ഉള്‍പ്രദേശങ്ങളായ ബുദയ്യ, ഗലാലി, തഷന്‍ എന്നിവിടങ്ങളില്‍ ഇതിലും കുറഞ്ഞ നിരക്കുകളിലും ഇപ്പോള്‍ ഫ്ലാറ്റുകള്‍ ലഭ്യമാണ്. വൈദ്യുതി, ജല ഉപയോഗത്തിന് സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ ഫ്ലാറ്റ് വാടകയ്ക്കൊപ്പം ജല, വൈദ്യുതി ബില്ല് കുത്തനെ ഉയര്‍ന്നിരുന്നു.

also Read: മെഗാതാരം മമ്മൂട്ടിയ്ക്ക് ഇന്ന് 72ാം പിറന്നാള്‍: വീടിന് മുന്നില്‍ ആശംസകളും ഹര്‍ഷാരവവുമായി ആരാധകര്‍, സ്‌നേഹം അറിയിച്ച് താരം

ഇത് പ്രവാസികളുടെ കുടുംബങ്ങള്‍ ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും ഒഴിഞ്ഞ് തിരിച്ചു പോകാന്‍ കാരണമായി. പ്രവാസികള്‍ കൂടുതലായും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് ഫുള്‍ ഫര്‍ണിഷ്ഡ് അണ്‍ലിമിറ്റഡ് വിത്ത് ഇലക്ട്രിസിറ്റി വാടക ഉള്ള കെട്ടിടങ്ങളാണ്.

Exit mobile version