തലയില്‍ തുപ്പി, കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച് 25കാരന്‍, ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആക്രമിച്ച ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ബസ്സില്‍ വെച്ച് അനന്തു പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും തലയില്‍ തുപ്പുകയും ചെയ്യുകയായിരുന്നു. പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം.

also read: വന്‍ മണ്ണിടിച്ചില്‍; 4 പേര്‍ക്ക് ദാരുണാന്ത്യം, മണ്ണിനടിയിലായി അമ്പതോളം വീടുകള്‍

കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ ബസ്സില്‍ നിന്നും ഇറങ്ങിയോടി. മതിലും ചാടിക്കടന്ന് തുണ്ടില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയല്‍ ഏലായിലേക്ക് അനന്തു ചാടിയതോടെ മുട്ടോളം ചേറില്‍ പുതഞ്ഞു വേഗം കുറഞ്ഞു. അനന്തുവിന് പിന്നാലെ ഓടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

also read: കടൽകടന്നൊരു പ്രണയം; സ്നേഹിതനെ തേടി പോളണ്ടുകാരി ഇന്ത്യയിൽ, പൂർണ്ണ പിന്തുണയുമായി യുവതിയുടെ മകൾ

പിന്നാലെയെത്തിയവര്‍ ഇനിയും ഓടിയാല്‍ എറിഞ്ഞു വീഴ്ത്തുമെന്ന് അനന്തുവിന് മുന്നറിയിപ്പു നല്‍കിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു. ഇയാള്‍ പതിവായി ബസില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം പൊലീസ് പറഞ്ഞു.

Exit mobile version