സ്വകാര്യബസില്‍ വെച്ച് യുവതിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കണ്ണൂര്‍: സ്വകാര്യബസില്‍ വെച്ച് യുവതിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് സംഭവം. ചിറ്റാരിക്കല്‍ നല്ലോംപുഴ സ്വദേശി ബിനുവിനെയാണ് പൊലീസ് വ്യാഴാഴ്ച പിടികൂടിയത്.

യുവതി ബസ്സില്‍ നിന്നും പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ഇതോടെ ബിനു ഒളിവിലായിരുന്നു. മൂന്നുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

also read: നിർമ്മാണം കഴിഞ്ഞ റോഡ് കൈകൊണ്ട് ഇളക്കിയെടുത്ത് നാട്ടുകാർ; റോഡിനടിയിൽ തുണിവിരിച്ചെന്ന് കണ്ടെത്തൽ; ജർമൻ ടെക്‌നോളജിയെന്ന് കരാറുകാരൻ!

28-ാം തീയതി ഞായറാഴ്ചയാണ് സംഭവം. ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിരുന്നാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബസിലുണ്ടായിരുന്ന യുവതി ഇയാളുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

also read: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. യുവതി ബസില്‍ കയറിയപ്പോള്‍ ഇയാള്‍ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിര്‍വശത്ത് ഒരു സീറ്റ് പിന്നില്‍ വന്നിരുന്ന ഇയാള്‍ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദര്‍ശനം ആരംഭിച്ചത്.

എന്നാല്‍ യുവതി ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഇയാള്‍ പിന്‍മാറിയില്ല. ബസ് ജീവനക്കാര്‍ ഇടപെട്ടതോടെ ഇയാള്‍ ബസ്സില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

Exit mobile version