ഹോട്ടലില്‍ ഗ്രേവിയെ ചൊല്ലി തര്‍ക്കം, ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ് യുവാവ് ആശുപത്രിയില്‍, മൂന്നംഗ സംഘം അറസ്റ്റില്‍

തിരുവനന്തപുരം: ഹോട്ടലില്‍ ഗ്രേവിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. വലയതുറ സ്വദേശി അരുണാണ് ക്രൂര മര്‍ദനത്തിന് ഇരയായത്.

സംഭവത്തില്‍ ചാക്ക സ്വദേശികളായ രഞ്ജിത്, ശ്യാം, പ്രബിന്‍ എന്നിവരാണ് പിടിയിലായത്. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം.

also read: സ്ത്രീധനത്തിനൊപ്പം നല്‍കിയത് പഴയ ഫര്‍ണിച്ചര്‍: വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി; പോലീസ് കേസെടുത്തു

തിരുവനന്തപുരം വേളിയിലാണ് ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം നടന്നത് . ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരായിരുന്നു ഇവര്‍. ഭക്ഷമം കഴിക്കുന്നതിനിടെ ഹോട്ടലിലെ ജീവനക്കാരനോട് അരുണ്‍ ഗ്രേവി ചോദിച്ചു.

also read: നിങ്ങളാണ് എനിക്ക് ദൈവം! നിങ്ങള്‍ ഭസ്മം തന്നാലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങിക്കും; വിജയ് സേതുപതി

എന്നാല്‍ ഗ്രേവി ആദ്യം പ്രതികള്‍ക്കായിരുന്നു നല്‍കിയത്. ഇത് അരുണ്‍ ചോദ്യം ചെയ്തത് തര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ അരുണിനെ പിന്നാലെയെത്തി രഞ്ജിത്തും ശ്യാമും പ്രബിനും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അരുണിന്റെ നെഞ്ചിലും തലയ്ക്കും വയറിലും ക്രൂരമായ മര്‍ദനമേറ്റു. ക്ഷതമുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അരുണിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്.

Exit mobile version