തിരുവനന്തപുരം: രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ ഏഴ് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരത്താണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഏഴ് വയസുകാരനെ രണ്ടാനച്ഛനായ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവാണ് ക്രൂരതയ്ക്കിരയാക്കിയിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒപ്പം ക്രൂരതയ്ക്ക് കൂട്ടുനിന്ന കുട്ടിയുടെ അമ്മ അഞ്ജനയെയും ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ പതിവായി ഉപദ്രവിക്കാറുണ്ട് എന്നാണ് വിവരം.
കുട്ടിയെ നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ നിരവധി ക്രൂരതകളാണ് ഇയാൾ കുട്ടിയോട് ചെയ്തിരുന്നത്. കുട്ടിയുടെ ചെറിയ തെറ്റുകൾ പറഞ്ഞ് കൊടുത്ത് രണ്ടാനച്ഛനെ കൊണ്ട് ക്രൂരത ചെയ്യിപ്പിച്ചിരുന്നത് അമ്മയാണ് എന്ന് ബന്ധുക്കൾ പറയുന്നു.