വീണ്ടും മൂന്നാറില്‍ ശൈശവ വിവാഹം, 17 വയസ്സുകാരി ഗര്‍ഭിണി, 26കാരനെതിരെ പോക്‌സോ കേസ്

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും ശൈശവ വിവാഹം നടന്നതായി റിപ്പോര്‍ട്ട്. പതിനേഴുവയസ്സുകാരിയെ ഇരുപത്തിയാറുകാരനാണ് വിവാഹം ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ യുവാവിനെതരെ പോലീസ് കേസെടുത്തു. 2022 ജൂലൈയിലായിരുന്നു വിവാഹം.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാതെയാണ് വിവാഹം നടന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനില്‍ മണിമാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

also read: വരന്‍ വിവാഹത്തിന് ഒരുങ്ങി എത്തി, വധു മുങ്ങി, ഒടുവില്‍ പിടിയിലായത് വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയ പരാതിയില്‍

നിലവില്‍ ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടി ഇപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണ്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്ന് വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്ന് വിവാഹം നടത്തിയതെന്ന് യുവാവ് മൊഴി നല്‍കി,

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന് മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഒളിവില്‍പ്പോയ മണിമാരന്‍ ചൊക്കനാട് എസ്റ്റേറ്റിലെ താല്‍ക്കാലിക ജീവനക്കാരനാണ് .

Exit mobile version