വരന്‍ വിവാഹത്തിന് ഒരുങ്ങി എത്തി, വധു മുങ്ങി, ഒടുവില്‍ പിടിയിലായത് വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയ പരാതിയില്‍

കോങ്ങാട്: ഒട്ടേറെ വിവാഹത്തട്ടിപ്പുകേസുകളിലെ പ്രതിയായ മുപ്പത്തിയേഴുകാരി അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കല്‍ ഷിബു വിലാസം വീട്ടില്‍ ശാലിനി ആണ് അറസ്റ്റിലായത്. കേസില്‍ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭര്‍ത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലില്‍ സരിന്‍കുമാര്‍ (38) മുന്‍പ് പിടിയിലായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇപ്പോള്‍ യുവതി പിടിയിലായിരിക്കുന്നത്. കല്‍പാത്തി സ്വദേശിയായ 53 വയസ്സുകാരന്‍ പുനര്‍വിവാഹ പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ട് യുവതി ഇയാളെ ഫോണിലൂടെ ബന്ധപ്പെട്ടു.

also read: ‘അപ്പയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കുകയാണ്’; ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ ആരോപണങ്ങളില്‍ മകന്‍ ചാണ്ടി ഉമ്മന്‍

മധ്യപ്രദേശില്‍ ജോലി ചെയ്യുകയാണെന്നും താന്‍ വിധവയാണെന്നും യുവതി ഇയാളെ പറഞ്ഞുപറ്റിച്ചു. ഫോണില്‍ സൗഹൃദം തുടര്‍ന്ന ഇവര്‍ സ്ഥിരം ജോലി ലഭിക്കാന്‍ പണം ആവശ്യമാണെന്ന് അറിയിച്ചു. തുടര്‍ന്നു പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്തു.

also read: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പിന്നീടു പല കാരണങ്ങള്‍ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ നിശ്ചയിച്ച തീയതിയില്‍ വരന്‍ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version