മക്കളെ മുറിയില്‍ പൂട്ടിയിട്ട് കേബിള്‍ വയറ് കൊണ്ടും ചൂരലിനും അടിച്ച് പിതാവ്, കണ്ണില്ലാക്രൂരത പുറത്തറിഞ്ഞതിന് പിന്നാലെ പിടിയിലായി 35കാരന്‍

മലപ്പുറം: വീട്ടിനുള്ളില്‍ പൂട്ടിയിട്ട് കുട്ടികളെ അതിക്രൂരമായി മര്‍ദിച്ച മുപ്പത്തിയഞ്ചുകാരനായ പിതാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവം. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെറിയ കാര്യങ്ങള്‍ക്ക് പോലും ബഷീര്‍ സ്ഥിരിമായി ഭാര്യയെയും കുട്ടികളെയും മര്‍ദിക്കാറുണ്ടായിരുന്നു. എട്ട്, ഒമ്പത് വയസ്സ് പ്രായമുള്ള മക്കളെ റൂമില്‍ പൂട്ടിയിട്ട ശേഷം കേബിള്‍ വയറ് കൊണ്ടും ചൂരലിനും അടിക്കാറുണ്ടായിരുന്നു. പുറത്തിറങ്ങാന്‍ പോലും മക്കളെ സമ്മതിക്കാറില്ലായിരുന്നു.

also read: കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണബിസ്‌ക്കറ്റും അഞ്ച് സ്വര്‍ണക്കട്ടികളും

കുട്ടികളെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബഷീറിന്റെ കണ്ണില്ലാത്ത ക്രൂരത പുറം ലോകമറിയുന്നത്. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ഐ അലവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

also read: ട്രെയിനിന് മുന്നില്‍പ്പെട്ട് അനുജത്തി; പാഞ്ഞെത്തി ജീവിതത്തിലേക്ക് കോരിയെടുത്ത് പവിത്ര, എട്ടാം ക്ലാസ്സുകാരിയുടെ ധീരതയ്ക്ക് അഭിനന്ദനപ്രവാഹം

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്ക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. ഓട്ടോ ഡൈവറാണ് ബഷീര്‍.

Exit mobile version