ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പുതപ്പുകൊണ്ട് കെട്ടിയിട്ടു, മഴു കൊണ്ട് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞു, ഭാര്യ അറസ്റ്റില്‍

ലഖ്‌നൌ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. പിലിഭിത്തിലെ ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ 55 കാരനായ രാം പാലാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യ ദുലാരോ ദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ കാണാനില്ലെന്ന് രാം പാലിന്റെ പിതാവ് സണ്‍ പാല്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കവെയാണ് ഭാര്യ അറസ്റ്റിലായത്. രാം പാലിന്റെ ഭാര്യ ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്.

also read: കോഴിക്കോട് തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

ദുലാരോ ദേവി ഗ്രാമത്തില്‍ ഒരു മാസം മുമ്പാണ് ഇവര്‍ തിരിച്ചെത്തിയത്. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിതോടെ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന രാംപാലിനെ കൊലപ്പെടുത്തിയതായി ഭാര്യ പൊലീസിനോട് പറഞ്ഞു.

രാപാലിനെ പുതപ്പും കയറും ഉപയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടു. പിന്നീട് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മഴു ഉപയോഗിച്ച് തന്നെ ശരീരഭാഗം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞതായും യുവതി പൊലീസിനോട് പറഞ്ഞു.

also read: ദാരിദ്രവും ചുമന്ന് നാട് വൃത്തിയാക്കാന്‍ ഓടി നടക്കുന്നവരെ തുണച്ച് ഭാഗ്യദേവത, 10കോടിയടിച്ച ഈ ഭാഗ്യവാന്മാര്‍ മാലിന്യം നീക്കാന്‍ ഇനിയുമെത്തും

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാംപാലിന്റെ ശരീരഭാഗങ്ങള്‍ കനാലില്‍ നിന്നും വീണ്ടെടുക്കാന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Exit mobile version