ഫെയ്മസ് ആവാന്‍ ആഗ്രഹം, ജോലി സ്ഥലത്ത് പീഡനമാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റില്‍

ചെന്നൈ: ഫെയ്മസ് ആവാന്‍ വേണ്ടി ജോലി സ്ഥലത്ത് പീഡനമാണെന്ന് പറഞ്ഞ് കരയുന്ന വീഡിയോ ഇട്ട യുവാവ് ഒടുവില്‍ അറസ്റ്റില്‍.

തമിഴ്‌നാട്ടിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ മനോജ് യാദവാണ് അറസ്റ്റിലായത്. മനോജ് യാദവും സുഹൃത്തുക്കളും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചത്.

also read: പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിക്കില്ല, ജാതിയധിക്ഷേപവും, വധഭീക്ഷണിയും; പ്രിയങ്ക ഗാന്ധിയുടെ പിഎയ്ക്ക് എതിരെ ബിഗ് ബോസ് താരമായ മുൻ സ്ഥാനാർത്ഥി

കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടില്‍ വീഡിയോ പ്രചരിച്ചത്. ജോലിക്കെത്തിയപ്പോള്‍ മര്‍ദ്ദനമേറ്റുവെന്നും തമിഴ്‌നാട് സര്‍ക്കാരും ഝാര്‍ഖണ്ഡ് സര്‍ക്കാരും നാട്ടിലെത്താന്‍ സഹായിക്കണമെന്നാണ് യുവാവ് വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നത്.

also read: കാര്‍ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, സ്വയം ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് പോയ യുവാവ് മരിച്ചു

ഒടുവില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പോപ്പുലാരിറ്റിക്ക് വേണ്ടിയും കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാനും വേണ്ടിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് കണ്ടെത്തി. തമിഴ്‌നാട്ടില്‍ യാതൊരു പ്രശ്‌നങ്ങളില്ലെന്നും കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ ജീവിച്ചു വരികയാണെന്നും വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ കൂടി ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version