കാര്‍ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, സ്വയം ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് പോയ യുവാവ് മരിച്ചു

മലപ്പുറം: കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് പോയ യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലാണ് ദാരുണ സംഭവം.

എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കാര്‍ ഓടിക്കുന്നതിനിടെ പ്രകാശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

also read: മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പെറ്റമ്മയെ വീടിനുള്ളില്‍ കെട്ടി തൂക്കി, മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചുമൂടി, മകന് ജീവപര്യന്തം തടവ് ശിക്ഷ

എടപ്പാളിനടുത്ത് പാറപ്പുറത്തുവെച്ചാണ് അസ്വസ്ഥത തോന്നിയത്. ഉടന്‍ തന്നെ കാര്‍ നിര്‍ത്തി ആംബുലന്‍സിനെ വിളിച്ചു വരുത്തി. ഇതില്‍ കയറി ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ എത്തും മുന്‍പ് മരിച്ചു.

also read: പൊങ്കാല കട്ടകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ലൈഫ് ഫ്‌ലാറ്റുകള്‍ക്ക് ദേവിയുടെ പേരിടണം: ഹരീഷ് പേരടി

ഇദ്ദേഹത്തിന് രണ്ടുദിവസം മുമ്പും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടറെ കണ്ടിരുന്നു. അന്ന് ആശുപത്രിയിലേക്ക് പോകാന്‍ വിളിച്ച അതേ ആംബുലന്‍സിനെയാണ് ചൊവ്വാഴ്ചയും പ്രകാശന്‍ വിളിച്ചത്.

അച്ഛന്‍: പരേതനായ മാധവന്‍. അമ്മ: ലക്ഷ്മി. ഭാര്യ: രമ്യ. മക്കള്‍: ഋതിക്ക്, യമിന്‍. സഹോദരങ്ങള്‍: അജിത, അനിത, ശശി.

Exit mobile version