മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പെറ്റമ്മയെ വീടിനുള്ളില്‍ കെട്ടി തൂക്കി, മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചുമൂടി, മകന് ജീവപര്യന്തം തടവ് ശിക്ഷ

കൊല്ലം: കൊല്ലത്ത് പെറ്റമ്മയെ ജീവനോടെ കുഴിച്ച് മൂടിയ സംഭവത്തില്‍ മകന് ജീവപര്യന്തം തടവ് ശിക്ഷ. പട്ടത്താനം സ്വദേശി സാവിത്രിയമ്മയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ പട്ടത്താനം സ്വദേശി സുനിലിനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്.

സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുനിലിന്റെ സുഹൃത്തിന് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിനാണ് ശിക്ഷ. 2019ലാണ് കേസിനാസ്പദമായ സംഭവം.

also read: ലോറിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണു, പിന്‍ചക്രം ശരീരത്തിലൂടെ കയറിറങ്ങി, അധ്യാപികയ്ക്ക് ദാരുണാന്ത്യം

മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം വീടിനുള്ളില്‍ കെട്ടി തൂക്കുകയായിരുന്നു. പിന്നീട് മരിച്ചെന്ന് കരുതി സുഹൃത്തിന്റെ സഹായത്തോടെ വീട്ടു പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. അമ്മയെ കാണാതായതോടെ മറ്റൊരു മകനാണ് പോലീസില്‍ പരാതി നല്‍കിയത്.

also read: പൊങ്കാല കട്ടകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ലൈഫ് ഫ്‌ലാറ്റുകള്‍ക്ക് ദേവിയുടെ പേരിടണം: ഹരീഷ് പേരടി

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ സാവിത്രി അമ്മയുടെ ശ്വാസകോശത്തില്‍ നിന്നും മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജീവനോടെ കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

Exit mobile version