3 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പറഞ്ഞ് 4000 റിയാൽ വാങ്ങി കബളിപ്പിച്ചു; ഒടുവിൽ രണ്ടര വർഷമായി ജയിൽ; യൂസഫലിയുടെ ഇടപെടലിൽ മലയാളിക്ക് മോചനം

തിരുവനന്തപുരം: സൗദി അറേബ്യയിൽ സാമൂഹ്യപ്രവർത്തകനായി ചമഞ്ഞെത്തിയ ആളുടെ കബളിപ്പിക്കലിൽ പെട്ടുപോയ പ്രവാസി മലയാളിക്ക് ജയിലിൽ കിടക്കേണ്ടി വന്നത് രണ്ടര വർഷം. ഒടുവിൽ പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിൽ യുവാവിന് മോചനം ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിതുര സ്വദേശി റഷീദാണ് സൗദിയിൽ ജയിലിലായി രണ്ടര മാസത്തിന് ശേഷം നാട്ടിലേക്ക് തിരിക്കുന്നത്.

സാമൂഹ്യപ്രവർത്തകൻ ചമഞ്ഞെത്തിയ വ്യക്തിയാണ് റഷീദിന്റെ ജിൽ വാസത്തിന് കാരണമായത്. നാല് വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ റഷീദ് ജിദ്ദയിലെത്തുകയായിരുന്നു. എന്നാൽ സ്വദേശിയായ സ്‌പോൺസർ റഷീദിനെ തന്റെ സ്‌പെയർ പാർട്‌സ് കടയിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.

സ്വദേശിവത്ക്കരണം സൗദിയിൽ പരിശോധന ശക്തമായിരുന്നു. അന്ന് പരിശോധനയ്ക്ക് എത്തിയ പോലീസ് ഒരു സ്വദേശി തൊഴിലെടുക്കേണ്ട തസ്തികയിൽ വിദേശിയായ റഷീദിനെ കണ്ടതോടെ മുന്നറിയിപ്പ് നൽകി. അടുത്ത തവണ പരിശോധനക്കെത്തുമ്പോൾ തൊഴിൽസ്ഥലത്ത് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് റഷീദിനെ അറിയിക്കുകയായിരുന്നു.

ഇതോടെ ഭയന്ന റഷീദ് ഇവിടെ നിന്നും കടന്ന് സുഹൃത്തിന്റെ അടുത്ത് അഭയം തേടി. പാസ്‌പോർട്ട് സ്‌പോൺസറുടെ അടുത്തായിരുന്നതിനാൽ റഷീദ് സഹായം തേടിയിരുന്നു. ഈ സമയത്താണ് യതിനാൽ ഉടൻ നാട്ടിലെത്താൻ സാമൂഹ്യ പ്രവർത്തകൻ ചമഞ്ഞ് അടുത്തെത്തിയ ഷാൻ എന്നയാൾ റഷീദിനെ കുരുക്കിലാക്കുന്ന ബുദ്ധി ഉപദേശിച്ചത്.

ALSO READ- ഭീമൻ രഘുവിന് മസിലുണ്ടെന്നേ ഉള്ളൂ, മണ്ടനും കോമാളിയുമെന്ന് രഞ്ജിത്ത്; എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് ഭീമൻ രഘു

റഷീദ് ഒളിച്ചോടിയെന്ന പരാതി സ്‌പോൺസർ കൊടുത്തിരുന്നു. എന്നാൽ, ജിദ്ദയിലെ നാടുകടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിടച്ച് മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നാണ് ഷാൻ റഷീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി നാലായിരം റിയാൽ റഷീദിൽ നിന്നും വാങ്ങിച്ചെടുക്കുകയും ചെയ്തു. പിന്നീട് കടന്നുകളഞ്ഞ ഷാനിനെ റഷീദ് കണ്ടിട്ടുമില്ല.

മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദ് തുടർന്ന് 28 മാസമാണ് ജയിലിൽ കിടന്നത്. ഇതിനിടയിൽ ജിദ്ദയിൽ നിന്നും റിയാദിലെ ജയിലിലേക്ക് റഷീദിനെ മാറ്റി. ജയിൽ മോചനത്തിനായി വിവിധകേന്ദ്രങ്ങളെ റഷീദിന്റെ മാതാപിതാക്കൾ സമീപിച്ചെങ്കിലും നിരാശരാകാനായിരുന്നു വിധി.

ഈ വിഷയം പിന്നീട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് റഷീദിന് മോചനം സാധ്യമായത്. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടൽ മൂലം പരിഹരിച്ചാണ് റഷീദിനെ സൗദി കോടതി ജയിൽ മോചിതനാക്കിയിരിക്കുന്നത്.

ALSO READ- തെരുവ് നായയുടെ ആക്രമണം: അമ്മയുടെ കൈയില്‍ നിന്ന് വഴുതി കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞ് മരിച്ചു

കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദിൽ നിന്നും മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ റഷീദിനെ സഹോദരൻ റമീസും മറ്റുബന്ധുക്കളും സ്വീകരിച്ചു. സഹോദരന്റെ മോചനത്തിനായി പരിശ്രമിച്ച എംഎ യൂസഫലിക്കും ലുലു ഗ്രൂപ്പിനും റമീസ് നന്ദി അറിയിച്ചു.

Exit mobile version