ജനഹിതം നിറവേറി; മാണി സാറിന്റെ ആത്മാവ് കൂടെയുണ്ട്; തോമസ് ചാഴിക്കാടന്‍

യുഡിഎഫ് തരംഗത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍.

കോട്ടയം: കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. കേരളത്തിലേത് ജനങ്ങളുടെ വിജയമാണെന്നും ജനഹിതം നിറവേറിയെന്നും തോമസ് ചാഴിക്കാടന്‍ പ്രതികരിച്ചു. മാണി സാര്‍ ആണ് എന്ന സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്, അദ്ദേഹത്തിന്റെ ആത്മാവ് ഞങ്ങളോട് ഒപ്പമുണ്ട് എന്നതിന്‍ യാതൊരു സംശയവുമില്ലെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു. യുഡിഎഫും കേരള കോണ്‍ഗ്രസും ഒരുമിച്ച് നേടിയ വിജയമാണ് കോട്ടയത്തെ ഭൂരിപക്ഷം. ജനങ്ങള്‍ കൂടെയുണ്ടെന്നതിന്റെ തെളിവാണിത്. മാണി സാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതല്‍ ജോസ് കെ മാണിയും ഉമ്മന്‍ചാണ്ടിയും അടക്കം മുഴുവന്‍ യുഡിഎഫ് നേതാക്കളും ഒപ്പം നിന്നുവെന്നും ചാഴിക്കാടന്‍ പ്രതികരിച്ചു.

ഒടുവിലായി മാണി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് ചാഴിക്കാടന്‍. കെഎം മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വന്‍ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നതും. അന്ന് ഏറെ വിവാദമുണ്ടാക്കിയ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ചാഴിക്കാടന്‍. കെഎം മാണി അവസാനമായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി എന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണവും.

മാണി സാറിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായിരുന്നുവെന്ന് തെളിയിക്കുകയാണ് മണ്ഡലത്തിലെ മുന്നേറ്റമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു.

Exit mobile version