സ്‌കൂള്‍ വിട്ടുവരുന്ന വഴിക്ക് ഒമ്പതുവയസ്സുകാരിയെ വീട്ടില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു, 65കാരന് ഇരട്ട ജീവപര്യന്ത്യം ശിക്ഷ

തൃശൂര്‍ : തൃശ്ശൂരില്‍ ഒന്‍പത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 65കാരന് ഇരട്ട ജീവപര്യന്ത്യം തടവ് ശിക്ഷ. പുന്നയൂര്‍ എടക്കര ഉദയംതിരുത്തി വീട്ടില്‍ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.

ഇരട്ട ജീവപര്യന്ത്യം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2016 ലാണ് കേസ്സിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ടുവരുന്നവഴിക്ക് വീട്ടില്‍ വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മദ്രസയില്‍ ഉസ്താദിന്റെ മതപഠന ക്ലാസ്സ് കേട്ടിരിക്കുമ്പോള്‍ കരയുകയും കാര്യം ചോദിച്ചറിഞ്ഞ കൂട്ടുകാരികളോട് സംഭവം പറയുകയുമായിരുന്നു.

also read:അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് തെറിച്ച് വീണു, തലയിടിച്ചത് പോസ്റ്റില്‍, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇവര്‍ വിവരം അവരവരുടെ വീട്ടില്‍ പറയുകയും അവരുടെ രക്ഷിതാക്കള്‍ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. അപ്പോഴാണ് കുട്ടി പലതവണ പീഡനത്തിനിരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. വിധി പറഞ്ഞതുകേട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കോടതിയില്‍ വെച്ച് പൊട്ടിക്കരഞ്ഞു. താന്‍ വര്‍ഷങ്ങളായി മനസ്സില്‍ അടക്കിപ്പിടിച്ച് കൊണ്ടു നടന്നിരുന്ന വിഷമം പ്രോസിക്യൂട്ടര്‍ അഡ്വ കെ എസ്.ബിനോയിയെ കെട്ടിപ്പിടിച്ച് മാതാവ് കരഞ്ഞു തീര്‍ത്തു.

also read:നിത്യ മേനോനോട് തോന്നിയത് സീരിയസ് പ്രണയം, അഞ്ചാറുവര്‍ഷം പുറകെ നടന്നിട്ടുണ്ട്, വീണ്ടും മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

നിറകണ്ണുകളോടെയാണ് മാതാവും ഭര്‍ത്തൃപിതാവും പ്രോസിക്യൂട്ടര്‍ക്ക് നന്ദി പറഞ്ഞത്. പ്രതിക്ക് ഇരട്ട ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ച ജഡ്ജി, അഭിഭാഷകര്‍, വടക്കെക്കാട് പോലീസ് എന്നിവരോടും കുട്ടിയുടെ കുടുംബം നന്ദി പറഞ്ഞു.

Exit mobile version