പാലക്കാട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത് മകന്‍, അറസ്റ്റ്

പാലക്കാട്: പാലക്കാട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കാടാങ്കോടാണ് സംഭവം. യശോദ ഭര്‍ത്താവ് അപ്പുണ്ണി എന്നിവരാണ് മരിച്ചത്. യശോദയുടെ മരണം മകന്റെ അടിയേറ്റാണെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ കസ്റ്റഡിയിലുള്ള മകന്‍ അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി.

also read: സ്‌കൂളില്‍ അതിക്രമിച്ച് കയറി അക്രമം; അധ്യാപക ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍, കൈയ്യാങ്കളിയില്‍ അധ്യാപകര്‍ക്ക് പരിക്ക്

അനൂപ് ലഹരിക്ക് അടിമയായിരുന്നു. ഇയാള്‍ നിരന്തരം മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

അനൂപിനെ പല തവണ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം, അപ്പുണ്ണിയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version