22കാരന്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പിതാവ് കസ്റ്റഡിയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ 22കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ പൊലീസ് കസ്റ്റിഡിയലെടുത്തു. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. ഇയാളുടെ മകന്‍ അമല്‍ദാസിനെ തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമല്‍ദാസ് തലക്കടിയേറ്റാണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് അമല്‍ദാസിനെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പന്തികേട് തോന്നിയ സഹോദരി വിളിച്ചറിയിച്ചതനുസരിച്ച് അയല്‍വാസികളും വാര്‍ഡ് അംഗവും എത്തി പരിശോധിക്കുകയായിരുന്നു.

also read: നാല് പതിറ്റാണ്ടിന് ശേഷം ശ്രീലങ്കയിലേക്ക് കപ്പല്‍ യാത്ര, ഉദ്ഘാടനം കഴിഞ്ഞ് രണ്ടാംദിനം സര്‍വീസ് റദ്ദാക്കി; യാത്രയ്ക്ക് എത്തിയത് ഏഴുപേര്‍!

അമല്‍ദാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലി സമീപത്ത് നിന്ന് പുല്‍പ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം ശിവദാസിനെ കാണാതായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതപ്പെടുത്തുന്നതിനിടെയാണ് പിടിയിലായിരിക്കുന്നത്.

വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമല്‍ദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കേളക്കവല ഷെഡ് പരിസരത്തുനിന്നുമാണ് ശിവദാസനെ പിടികൂടിയതെന്നാണ് വിവരം. ബത്തേരി ഡിവൈ.എസ്.പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.

Exit mobile version