വയനാട്ടില്‍ വീണ്ടും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി: ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്നും പിടികൂടിയത് 167 ഭക്ഷ്യക്കിറ്റുകള്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തെക്കുംതറയിലെ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്നും 167 കിറ്റുകളാണ് പിടികൂടിയത്. ബിജെപി അനുഭാവി ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടികൂടിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കിറ്റെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നു.

വിഷുവിന് വിതരണം ചെയ്യാന്‍ എത്തിച്ച കിറ്റുകളാണ് ഇതെന്നാണ് വീട്ടുടമയുടെ മൊഴി. 480 രൂപയോളം വില വരുന്ന വസ്തുക്കളടങ്ങിയ കിറ്റുകളാണ് കണ്ടെത്തിയത്. ചായപ്പൊടി, പഞ്ചസാര, റവ, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ സാധനങ്ങള്‍ കിറ്റിലുണ്ട്.

കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഭക്ഷ്യക്കിറ്റുകള്‍ അടങ്ങിയ ലോറി പിടിച്ചെടുത്തത്.

Exit mobile version