തിരുവനന്തപുരം: സോഷ്യൽമീഡിയ വഴി എതിർ രാഷ്ട്രീയ പക്ഷത്തുള്‌ല നേതാക്കന്മാരുടെ ഭാര്യമാർക്ക് എതിരെ നിരന്തരം അധിക്ഷേപം നടത്തിയ യൂത്തി കോൺഗ്രസ് നേതാവ് പാറശ്ശാല സ്വദേശി എബിൻ വീണ്ടും അറസ്റ്റിൽ. ഇത്തവണ പാലക്കാട് ശ്രീകൃഷ്ണപുരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ സിപിഎം നേതാക്കളുടെ ഭാര്യമാരെ ആക്ഷേപിച്ചതിന്റെ പേരിൽ അറസ്റ്റിലായ എബിൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
ജാമ്യ വ്യവസ്ഥ പ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് വീണ്ടും അറസ്റ്റിലയാത്. ഫേസ്ബുക്കിൽ ‘കോയം കുഞ്ഞച്ചൻ’ എന്ന പേരിൽ ഉണ്ടാക്കിയ അക്കൗണ്ട് വഴി പാറശാല സ്വദേശിയായ എബിൻ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നത് പതിവായിരുന്നു.
ഡിവൈഎഫ്‌ഐ നേതാവും എംപിയുമായ എഎ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്‌ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെ എബിൻ കൈകാര്യം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്‌സ്ബുക് ഐഡി വഴി അശ്ലീല പോസ്റ്റുകൾ പങ്കുവച്ചിരുന്നു. തുടർന്ന് അമൃതയും ഹർഷയും ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ എബിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഡോ.സരിൻ രംഗത്തെത്തിയകും വലിയ വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്തെത്തിയിരുന്നു. ഈ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാണ് വി കെ സനോജ് ആവശ്യപ്പെട്ടത്.
എബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്ത് പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ടെന്നും ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.