കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണുമെന്ന് അബ്ദുല്‍ ഷിഹാബ്, വിവാഹം കഴിഞ്ഞതുമുതല്‍ ഷജീറ നേരിട്ടത് ക്രൂരപീഡനം, ഒടുവില്‍ കൊലപാതകം

കൊല്ലം: ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തേവലക്കര സ്വദേശി അബ്ദുല്‍ ഷിഹാബാണ് പിടിയിലായത്.

വിവാഹം കഴിഞ്ഞ് ഏഴു മാസമാകുന്നതിന് മുമ്പായിരുന്നു ഷജീറയെ ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2015 ജൂണ്‍ 17-ാം തീയതി രാത്രി ഏഴരയോടെയാണ് സംഭവം.സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ഭാര്യയെ ഷിഹാബ് കൊലപ്പെടുത്തിയത് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

also read: മരിച്ചുപോയ പിതാവിന്റെ ഭാര്യയായി ചമഞ്ഞത് 10 വര്‍ഷം: 36കാരി തട്ടിയെടുത്തത് 12 ലക്ഷം രൂപ

വെളുത്ത കാറും കറുത്ത പെണ്ണിനെയുമാണ് തനിക്ക് ലഭിച്ചത് എന്ന് പറഞ്ഞ് ഷജീറയെ തേവലക്കര സ്വദേശിയായ ഷിഹാബ് മാനസികമായി പീഡിപ്പിച്ചിരുന്നതായും ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ശാസ്താംകോട്ട ബോട്ട് ജെട്ടിയില്‍ നിന്ന് വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവെ മൂന്നാം ദിവസമാണ് ഷജീറ മരിച്ചത്. തുടക്കം മുതല്‍ തന്നെ ഷിഹാബിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും നേരിട്ടുള്ള തെളിവുകളും ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചു.

also read: ബില്ല് അടയ്ക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ചതിൽ പക; കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ചു, പട്ടിയെ വിട്ട് കടിപ്പിച്ചു; വൈക്കത്ത് അച്ഛനും മക്കളും അറസ്റ്റിൽ

ശാസ്താംകോട്ട പൊലീസ് അന്വേഷിച്ച കേസ് രണ്ടുവര്‍ഷത്തിന് ശേഷം ഷജീറയുടെ ബന്ധുക്കളുടെ പരാതിയില്‍ കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഷിഹാബ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. ഷജീറയുമായുളളത് പ്രതിയുടെ രണ്ടാം വിവാഹമായിരുന്നു.

Exit mobile version