വിലകൂടിയ മദ്യം 100രൂപയ്ക്ക് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു, ജീവനക്കാരെ ആക്രമിച്ചു, യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശ്ശൂരില്‍ മദ്യം വിലകുറച്ച് നല്‍കാത്തതിന്റെ പേരില്‍ ബാര്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവാക്കള്‍ പോലീസിന്റെ പിടിയില്‍. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം ഉച്ചക്കാണ് പ്രതികള്‍ അറസ്റ്റിലായത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നല്‍കാനാവശ്യപ്പെട്ടായിരുന്നു അക്രമം. കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ വെച്ചായിരുന്നു സംഭവം.

also read: പാഠപുസ്തകത്തില്‍ റോഡ് സുരക്ഷയുടെ പാഠങ്ങള്‍, മലപ്പുറത്തെ മദ്രസയെ അഭിനന്ദിച്ച് മോട്ടോര്‍വാഹന വകുപ്പ്

നാല് പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നല്‍കാനാവശ്യപ്പെട്ടു. ഇതേ ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമായി. ഉന്തും തള്ളിനുമൊടുവില്‍ മടങ്ങി പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി.

തുടര്‍ന്ന് ബാറിന് മുന്നിലെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ബാര്‍ മാനേജരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമത്തിനിടെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാറുടമ പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

also read: ’25 രൂപ വീതം കൊടുത്ത് എടുത്ത ടിക്കറ്റ്, സമ്മാനത്തുക ഒരുപോലെ വീതിക്കും’; മണ്‍സൂണ്‍ ബംബറടിച്ച ഹരിതകര്‍മ സേനാംഗങ്ങളുടെ വാര്‍ത്ത ബിബിസിയിലും

എസ്.ഐ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.എം. ആനന്ദന്‍, സി.പി.ഒമാരായ സന്ദീപ് കുമാര്‍, ബിനുമോന്‍, ശരത് ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version