‘മുസ്ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറി’, സോഷ്യല്‍മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍, അറസ്റ്റില്‍

ബംഗളൂരു: സോഷ്യല്‍മീഡിയയില്‍ കര്‍ണാടകയില്‍ മുസ്ലീം വനിതകള്‍ക്കെതിരെ ആക്ഷേപകരമായ പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റായ്ച്ചൂരിലെ ലിംഗ്സുഗര്‍ ടൗണില്‍ താമസിക്കുന്ന രാജു തമ്പക് എന്നയാളാണ് പിടിയിലായത്.

‘മുസ്ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ്’ എന്നായിരുന്നു കഴിഞ്ഞ ദിവസം ഇയാള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. സ്റ്റാറ്റസ് വൈറലായതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

also read: മോഡി ഉദ്ഘാടനം ചെയ്ത 419 കോടി ചെലവിട്ട് നിർമ്മിച്ച ആറ് പ്രതികൾ ഒരു വർഷത്തിനുള്ളിൽ മൂക്കും കുത്തി താഴെ; 50 ശതമാനം കമ്മീഷനെന്ന് കോൺഗ്രസ്

രാജു തമ്പക് വ്യാഴാഴ്ച വൈകുന്നേരമാണ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കമ്മ്യൂണിറ്റി അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

also read: ജോലിയിൽ അവസാന ദിനം; സ്റ്റിയറിംഗിനെ ചുംബിച്ച് ബ്രേക്കിനെ തൊട്ടുതൊഴുത് പടിയിറങ്ങി ട്രാൻസ്‌പോർട്ട് ജീവനക്കാരൻ; വൈറലായി വീഡിയോ

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി വൈകി തുമ്പകിനെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്ഷന്‍ 295 (എ) (മതവികാരം വ്രണപ്പെടുത്താനുള്ള ഉദ്ദേശ്യം), 505 (1) (സി) (ഏതെങ്കിലും വര്‍ഗത്തെയോ സമുദായത്തെയോ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യം അല്ലെങ്കില്‍ പ്രകോപിപ്പിക്കാനുള്ള സാധ്യത) എന്നിവ പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version