മകന്‍ വീടുവിട്ടുപോയി, മുന്‍ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊല്ലാന്‍ ശ്രമിച്ച് 36കാരന്‍, അറസ്റ്റ്

വര്‍ക്കല: വീട്ടില്‍ അതിക്രമിച്ചുകയറി മുന്‍ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മുപ്പത്തിയാറ് വയസ്സുകാരന്‍ അറസ്റ്റില്‍. ചെമ്മരുതി പനയറ കുംഭക്കാട് ജിജി വിലാസത്തില്‍ പൊടിയന്‍ എന്ന് വിളിക്കുന്ന ഷൈന്‍ (36) ആണ് അറസ്റ്റിലായത്. മുന്‍ഭാര്യ പനയറ സ്വദേശിനി രജിതയെ ഉപദ്രവിച്ചതിനാണ് അറസ്റ്റ്.

ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഷൈനും രജിതയും വിവാഹമോചിതരായത്. ഇവര്‍ക്ക് പതിനഞ്ചു വയസ്സുകാരനായ മകനുണ്ട്. രണ്ടുപേരുടെയും വീട്ടിലായാണ് മകന്‍ കഴിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈന്‍ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു.

also read: റിജേഷിന്റെയും ജിഷിയുടെയും വിയോഗം നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെ, വേദനയോടെ ഉറ്റവരും ബന്ധുക്കളും

വഴക്ക് കാരണം പഠിക്കാന്‍ കഴിയാത്തതിനാല്‍ മകന്‍ അച്ഛന്റെ വീട്ടില്‍ നിന്നും അമ്മയുടെ വീട്ടിലെത്തി. മകന്‍ ഇനി വീട്ടില്‍ വരില്ലെന്ന് ധരിച്ച ഷൈന്‍ മദ്യപിച്ച് രജിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും മര്‍ദിക്കുകയുമായിരുന്നു. രജിതയെ കത്തികൊണ്ട് കുത്തി പരിക്കേല്പ്പിക്കുകയും ചെയ്തു.

also read: ഇനി മുതല്‍ താമരയ്ക്ക് വോട്ട്: വന്ദേ ഭാരത് 130 കിലോ മീറ്റര്‍ വേഗത്തിലോടിയാലെന്ന് ഹരീഷ് പേരടി

കൈയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഉടന്‍ തന്നെ രജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവില്‍ 16 തുന്നലുകള്‍ വേണ്ടിവന്നു. സംഭവത്തെ തുടര്ന്ന് ഒളിവിലായിരുന്ന ഷൈനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version