ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകി, മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച് കൊന്ന് മകന്‍, നടുക്കം

തൃശൂര്‍: തൃശ്ശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. സംഭവത്തില്‍ മകന്‍ റിജോയെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകിയെന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വെല്‍ഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ചായിരുന്നു വീട്ടിലെത്തിയത്. ഉറങ്ങാന്‍ പോകവെ രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു.

also read: ദമ്പതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി: രാത്രിയില്‍ ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് യുവാവുമായി കടന്നു

റിജോയെ 8.30 ഓടെ വിളിച്ചെഴുന്നേല്‍പ്പിച്ചെങ്കിലും തന്നെ വിളിക്കാന്‍ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തര്‍ക്കത്തിലായെന്ന് പോലീസ് പറയുന്നു. ജോയി ഇത് ചോദ്യം ചെയ്തപ്പോള്‍ വഴക്ക് ഇവര്‍ തമ്മിലായി.

also read: വിദ്യാര്‍ത്ഥി ചാമുണ്ഡി തെയ്യക്കോലം കെട്ടിയ സംഭവം: ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു

ഒടുവില്‍ റിജോ പിതാവിനെ തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. മകന്റെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ജോയിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. റീനയാണ് ജോയിയുടെ ഭാര്യ. മകള്‍: അലീന.

Exit mobile version