‘ഇത് വെറും സെന്‍സേഷണലിസം’ ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതിനെ എതിര്‍ത്ത് ചെന്നിത്തല

തിരുവനന്തപുരം: ആന്ധ്രാ സ്വദേശിനിയായ യുവതിയ്ക്കും കൊച്ചി സ്വദേശിനിയ്ക്കും ശബരിമല സന്നിധാനത്തേക്ക് കയറാന്‍ പോലീസ് സുരക്ഷ ഒരുക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വെറും സെന്‍സേഷണലിസമാണെന്നാണ് ചെന്നിത്തല പറഞ്ഞത്.

‘ഇത് വേറൊന്നുമല്ല, സെന്‍സേഷണലിസമാണ്. എന്തിനാണ് ഒരു വിശ്വാസിയെ മലയിലേക്ക് കലാപസമാനമായ സാഹചര്യത്തില്‍ കൊണ്ടുപോയത്? സിപിഎമ്മും ബിജെപിയ്ക്കും ഗൂഢമായ ലക്ഷ്യങ്ങളുണ്ട്.’ എന്നാണ് ചെന്നിത്തല പറഞ്ഞത്.

പോലീസും രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു. വിശ്വാസികളുടെ വികാരം കണക്കിലെടുത്തു മാത്രമേ സര്‍ക്കാറിനു മുന്നോട്ടുപോകാന്‍ കഴിയൂവെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെ നേരത്തെയും സുപ്രീം കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും കാണിക്കാത്ത ആവേശം ഇപ്പോഴെന്തിനാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് യുവതികള്‍ പോലീസ് സംരക്ഷണത്തില്‍ ശബരിമല നടപ്പന്തലിനു സമീപം എത്തിയിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ നടപ്പന്തല്‍വരെ എത്തിച്ചത്. തുടര്‍ന്ന് ഭക്തരുടെ സംഘര്‍ഷത്തെ തുടര്‍ന്ന് യുവതികള്‍ തിരിച്ചിറങ്ങുകയായിരുന്നു.

Exit mobile version