പോക്‌സോ കേസ് പ്രതിയുടെ മരണം; കോടതിയില്‍ ഹാജരാവാന്‍ അറിയിച്ചതിന് പിന്നാലെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

പത്തനംതിട്ട: പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടിയാണ് മരിച്ചത്. നിരപരാധി എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള നാരായണന്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

72 വയസായിരുന്നു. പോക്‌സോ കേസുമായി ബന്ധപ്പെട്ട് അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. നാളെ രാവിലെ പതിനൊന്നുമണിക്ക് കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.2019 തിരുവോണദിവസം വീട്ടിലെത്തിയ ബന്ധുവായ ഭിന്നശേഷിക്കാരിയായ കുട്ടിയെ കടന്നുപിടിച്ചുവെന്നാണ് പരാതി.

also read: കള്ളനോട്ട് കേസില്‍ അറസ്റ്റില്‍, ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറാവാതെ കൃഷി ഓഫീസര്‍

രണ്ടുവര്‍ഷം കഴിഞ്ഞ് 2021 ഒക്ടോബറിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസിന് കേസ് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാവാന്‍ അഭിഭാഷകന്‍ പറഞ്ഞതിനുശേഷം നാരായണന്‍കുട്ടി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

also read: സാമ്പത്തിക ബാധ്യത, കുഞ്ഞുങ്ങളെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കുറിപ്പ്, മക്കളെയും കൊണ്ട് ആറ്റില്‍ച്ചാടി യുവതി, ദാരുണാന്ത്യം

വീടിന്റെ മുകളിലത്തെ നിലയിലാണ് നാരായണന്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തനിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണെന്നും ശാരീരിക പ്രയാസങ്ങള്‍ ഉള്ളതിനാല്‍ താന്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നുമായിരുന്നു ആത്മഹത്യാ കുറിപ്പിന്റെ ഉള്ളടക്കം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Exit mobile version