മൂന്നര വയസ്സുകാരിയെ കല്‍ക്കണ്ടവും മുന്തിരിയും നല്‍കി പീഡിപ്പിച്ചു: 83കാരനായ പൂജാരിക്ക് 45 വര്‍ഷം കഠിനതടവും പിഴയും

കൊച്ചി: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 83കാരനായ പൂജാരിക്ക് 45 വര്‍ഷം കഠിനതടവും എണ്‍പതിനായിരം രൂപ പിഴയും വിധിച്ച് പോക്സോ കോടതി.
ഉദയംപേരൂര്‍ സ്വദേശി മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമനെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

മൂന്നര വയസ്സുകാരിയായ കുട്ടിക്ക് കല്‍ക്കണ്ടവും മുന്തിരിയും നല്‍കിയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്. 2019- 2020 വര്‍ഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.

അമ്പലത്തിലെ പൂജാരിയായി ജോലി ചെയ്ത് വരുകയായിരുന്നു പ്രതി. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെയാണ് വിവരം പുറത്തായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദയം പേരൂര്‍ പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read Also:യാത്രക്കാരുടെ ജീവന് വിലയില്ല! ബസ് ഓടിക്കുന്നതിനിടെ തുടരെ തുടരെ ഫോണില്‍ സംസാരം: ഒറ്റക്കൈ കൊണ്ട് ഡ്രൈവറുടെ സാഹസിക ഡ്രൈവിങ്ങ്

പ്രതിയില്‍ നിന്ന് ഈടാക്കുന്ന തുക കുട്ടിക്ക് നല്‍കണമെന്ന് കോടതി നിദേശിച്ചു. പ്രതി ചെയ്ത ക്രൂരത അതിഹീനമായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. പത്തോളം വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ത്യക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോനാണ് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

Exit mobile version